പാലക്കാട് : വീട്ടിലെത്താൻ വൈകിയെന്ന കാരണത്താൽ കുട്ടികളെ പട്ടിക കൊണ്ട് അടിച്ചു പിതാവിന്റെ ക്രൂരത. 16കാരനാണ് പിതാവിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. അടി തടയാൻ ശ്രമിച്ച സഹോദരനും മർദനമേറ്റിട്ടുണ്ട്. ചാലിശ്ശേരി അത്താണി പടിയിലാണ് കഴിഞ്ഞദിവസം രാത്രിയിൽ കുട്ടികൾക്ക് നേരെ ആക്രമണമുണ്ടായത്.
മടത്തില്‍ഞാലില്‍ വീട്ടില്‍ അന്‍സില്‍ (16), അല്‍ത്താഫ് (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ദഫ് മുട്ട് പഠിക്കാൻ പോയ കുട്ടികൾ വീട്ടിലെത്താൻ വൈകി. ഈ സമയം വഴിയിൽ കാത്ത് നിന്ന പിതാവ് താമസിച്ചതിന്റെ കാരണം തിരക്കി. പിന്നാലെ പട്ടിക വടിക്ക് കുട്ടികളെ കലി തീരും വരെ അടിക്കുകയിരുന്നു. സഹോദരനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിക്കും മർദനമേറ്റത്.
സാരമായി പരിക്കേറ്റ കുട്ടികളെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നാലെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. പിതാവ് മദ്യലഹരിയിലാണ് കുട്ടികളെ മർദിച്ചതെന്നാണ് പൊലീസ് മർദിച്ചതെന്നാണ് വിവരം. ഒരാളുടെ ഇടതുകൈയിന്റെ എല്ലുകള്‍ തകര്‍ന്നു. ഇളയസഹോദരന്റെ വാരിയെല്ലിനാണ് ഒടിവുപറ്റിയത്. കുട്ടികളുടെ പിതാവ് അന്‍സാര്‍ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം നടത്തി വരികയാണ്.