ആലുവ പാലത്തില്‍ നിന്നും മകളെയും കൊണ്ട് ചാടിയ സംഭവം; യുവാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ യുവാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) ആണ് ആറ് വയസുള്ള മകളുമായി പുഴയില്‍ ചാടിയത്. ആറു വയസുകാരി ആര്യനന്ദയാണ് മരിച്ചത്.

പോലീസും അഗ്‌നി രക്ഷാസേനയും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അച്ഛന്‍ ലൈജു മകളുമായി മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ലൈജു (36)വിന്റെ മൃതദേഹം ആദ്യം ലഭിച്ചിരുന്നു.
പാലത്തിന് സമീപത്ത് നിന്ന് അഗ്‌നി രക്ഷാസേനയുടെ സ്‌കൂബ ടീം ആണ് ലൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ മകള്‍ ആര്യനന്ദയോടൊപ്പം എത്തിയ ലൈജു, സ്‌കൂട്ടര്‍ റോഡരികില്‍ വെച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്. വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ രോഗബാധിതയായ അമ്മയെ കാണാന്‍ വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലൈജു പുഴയില്‍ ചാടിയത്.

Read Also:ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്

സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സംശയമുണ്ട്. കുടുംബ വാട്സ്ആപ് ഗ്രൂപ്പില്‍ ക്ഷമാപണം നടത്തി പോസ്റ്റിട്ടതാണ് വീട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യനന്ദ. വീടിനടുത്ത് സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു.

Exit mobile version