ചന്തുവിനുള്ളിൽ മറഞ്ഞിരുന്നത് സന്ധ്യയെന്ന വീട്ടമ്മ: ആൺവേഷം കെട്ടി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി, കേസിൽ യുവതിക്ക് 10 വർഷം തടവും പിഴയും

മാവേലിക്കര: ആൺവേഷം കെട്ടി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം 27കാരിയായ സന്ധ്യയ്ക്കാണ് 10 വർഷം തടവും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ചത്.

‘ഞാന്‍ വാഗ്ദാനം ചെയ്തത് നിറവേറ്റി’! ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കി; രഞ്ജിതയ്ക്ക് വീട് സമ്മാനിച്ച് സുരേഷ് ഗോപി

കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനസ്പദമായ സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കിയ ശേഷം കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പുരുഷനെന്ന് തോന്നുന്ന രീതിയിലായിരുന്നു പ്രതി വസ്ത്രധാരണവും ചെയ്തിരുന്നത്.

കേസിൽ പ്രതി അറസ്റ്റിൽ ആയപ്പോഴാണ് പുരുഷനുള്ളിൽ മറഞ്ഞിരുന്നത് യുവതി ആണെന്ന് പെൺകുട്ടി മനസിലാക്കിയത്. ഒമ്പത് ദിവസം പക്കലുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്ന് സ്വർണവും പണവും ഇവർ കൈക്കലാക്കിയിരുന്നു. പിടിയിലായ സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version