മദ്രസയില്‍നിന്നും വീട്ടിലേക്ക് പോകാന്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

റെയില്‍വേ ട്രാക്കിന് സമീപത്താണ് റിസ്വാന്റെ വീട്. എറണാകുളം-പാലക്കാട് മെമുവാണ് കുട്ടിയെ തട്ടിയത്.

death

തൃശൂര്‍: ആറ്റൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കൂമുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (8) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മദ്രസയില്‍ നിന്നും മടങ്ങും വഴി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

റെയില്‍വേ ട്രാക്കിന് സമീപത്താണ് റിസ്വാന്റെ വീട്. എറണാകുളം-പാലക്കാട് മെമുവാണ് കുട്ടിയെ തട്ടിയത്. റിസ്വാനുമായി ട്രെയിന്‍ കുറച്ചുദൂരം മുന്നോട്ടു പോയി. സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അത്താണി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

also read: സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ 14 കാരനെ പാറശാല പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

അതേസമയം, കണ്ണൂരില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഓണപ്പൂക്കളത്തിനായി പൂ പറിക്കാന്‍ പോയ സഹോദരിമാരില്‍ ഒരാള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. അടുത്ത ആള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അടുത്തിലയില്‍ താമസിക്കുന്ന പുന്നച്ചേരിയിലെ കൂലോത്ത് വളപ്പില്‍ പ്രഭാവതി(60)യാണ് മരിച്ചത്.

സഹോദരി പ്രവിദ(42)യെ കൈകാലുകള്‍ക്കു ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദാരുണമായ അപകടം നടന്നത്. പുന്നച്ചേരി സെന്റ് മേരീസ് എല്‍പി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്.

Exit mobile version