വിവാഹശേഷവും ബന്ധം തുടരുന്നു എന്ന് സംശയം; ഭാര്യയുടെ സുഹൃത്തായ അജയിനെ കൊലപ്പെടുത്തിയത് വീൽ സ്പാനർ ഉപയോഗിച്ച്

മരട്(കൊച്ചി): നെട്ടൂരിൽ യുവാവിനെ ലോഡ്ജിൽ വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. നെട്ടൂർ രാജ്യാന്തര പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കിങ്സ് പാർക്ക് റസിഡന്റ്സിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പാലക്കാട് കൊടുന്തരപ്പുള്ളി കാടൂർ പിരിയാരി വടേശ്ശേരിത്തൊടി അജയ് യാണ് (25) കൊല്ലപ്പെട്ടത്.

കേസിൽ പാലക്കാട് പുതുശേരി തെക്കേത്തറ കളത്തിവീട് സുരേഷിനെ (32)യാണ് പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തത്.


സുരേഷിന്റെ ഭാര്യയും അജയും വർഷങ്ങളായി പരിചയക്കാരും ആയിരുന്നു. അജയ്ക്ക് തൻ്റെ ഭാര്യയുമായി ബന്ധമുള്ളതായി സുരേഷ് സംശയിച്ചിരുന്നുയും ഇതാണ് കൊലയ്ക്ക് കാരണമെന്നുമാണ് പോലീസിന്റെ നിഗമനം.

സുരേഷിന്റെ ഭാര്യയും കൊല്ലപ്പെട്ട അജയ്യും മുമ്പ് ഏഴുവർഷത്തോളം ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്നതാണ്. വിവാഹശേഷവും ഇവർ പഴയ അടുപ്പം തുടരുന്നതായി സുരേഷ് സംശയിച്ചിരുന്നു.

ശനിയാഴ്ച രാത്രിയോടെ സുരേഷ് ഭാര്യയുമായി ലോഡ്ജിൽ എത്തി ഭാര്യയെ കാറിൽ ഇരുത്തി ഇവരുടെ ഫോണിൽ നിന്ന് അജയിനെ വിളിച്ചു. തുടർന്ന് അജയ് എടുത്തിരുന്ന ലോഡ്ജ് മുറിയിലേക്ക് എത്തി. ഇവിടെ വെച്ച് സുരേഷും അജയ്യുമായി മുറിയിൽവെച്ച് വാക്കുതർക്കവും അടിപിടിയുമുണ്ടായി. സുരേഷ് വീൽ സ്പാനർ ഉപയോഗിച്ച് അജയ്യുടെ തലയ്ക്കടിക്കുകയായിരുന്നൂ.
also read- രണ്ട് വയസ്സിൽ നഷ്ട്ടപെട്ട മകനെ 26 വർഷം കാത്തിരുന്നു ഗീതമ്മ; ഒടുവിൽ ഗോവിന്ദ് അരികിൽ എത്തിയത് വിശ്വസിക്കാനാകാതെ ഈ അമ്മ

അടിയേറ്റ് ഓടിയ യുവാവ് മാർക്കറ്റ് റോഡിൽ വീണ് മരണപ്പെടുകയായിരുന്നു. പിന്നീട് പനങ്ങാട് പോലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്ക് റിമാൻഡ് ചെയ്തു.

അജയ്യുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Exit mobile version