കൊതുമ്പ് വഞ്ചിയിൽ മീൻ പിടിച്ച് ഉപജീവനം; മകന്റെ ചികിത്സയ്ക്കായി കടം കയറി നിൽക്കുമ്പോൾ ഹമീദിനെ തുണച്ച് ഭാഗ്യദേവത, ലഭിച്ചത് 80 ലക്ഷം

തൃക്കരിപ്പൂർ: കൊതുമ്പ് വഞ്ചിയിൽ മീൻ പിടിച്ച് ഉപജീവനമാർഗം കണ്ടെത്തി ജീവിക്കുന്ന ഹമീദിനെ തുണച്ച് ഭാഗ്യദേവത. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം ഒരിയരയിലെ മീൻ പിടിത്ത തൊഴിലാളിയാണ് കെസി ഹമീദ്.

യാത്രാമധ്യേ ഇന്ധനം തീർന്നു; യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടാതെ ‘മിന്നൽ ബസ്’ ജീവനക്കാർ, സ്വന്തം കൈയ്യിലെ കാശുകൊണ്ട് എണ്ണയടിച്ച് യാത്രതുടർന്നു, നിറകൈയ്യടി

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ദുരിതം നിറഞ്ഞ കുടുംബത്തിലേയ്ക്ക് എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് പുലിമുട്ട് പരിസരത്ത് ലോട്ടറി വിൽപനക്കെത്തിയ ഏജന്റ് കൃഷ്ണനിൽ നിന്നാണ് ഹമീദ് 7 ടിക്കറ്റുകൾ വാങ്ങിയത്. അതിലൊന്നിനാണ് 80 ലക്ഷം കൈവന്നത്.

4 മക്കൾ അടങ്ങിയ കുടുംബമാണ് ഹമീദിന്റേത്. ഒരു മകൻ ഭിന്നശേഷിക്കാരനാണ്. മകന്റെ ചികിത്സക്കും വീട് നിർമിച്ചതിലുമുള്ള കടബാധ്യത അലട്ടുന്നതിനിടെയാണ് കാരുണ്യ തുണച്ചത്. കെവി 119892 നമ്പർ ടിക്കറ്റിലൂടെ കൈവന്നത്. സമ്മാനാർഹമായ ടിക്കറ്റ് പടന്നക്കടപ്പുറം സർവീസ് സഹകരണ ബാങ്കിനു കൈമാറി.

Exit mobile version