അധ്യക്ഷൻ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നത് സത്യം, പക്ഷേ ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്ന് മാണി സി കാപ്പൻ

Mani c kappan | Bignewslive

കോട്ടയം: താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പൻ എംഎൽഎ. പ്രചാരണം തകൃതിയായി നടക്കുന്ന വേളയിലാണ് മാണി സി കാപ്പൻ വ്യക്തത വരുത്തി രംഗത്ത് വന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ അതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഹനാപകടം വലതുകാല്‍ കവര്‍ന്നു; സ്വരൂപ് ജനാര്‍ദനന് ഒന്നരക്കോടി നല്‍കാന്‍ കോടതിവിധി

താൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. പാലയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘തോറ്റ എം എൽ എ’ ആണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം ബിജെപിയിലേയ്ക്ക് പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും രാഷ്ട്രീയമല്ലെ, കാലം മാറി വരുമെന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി.

പിന്നാലെയാണ് മാണി സി കാപ്പൻ ബിജെപിയിലേക്ക് എന്ന അഭ്യൂഹം ശക്തമായത്. കൂടാതെ, കെ സുധാകരനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏറെ വർഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു.

Exit mobile version