രാത്രി വീട്ടിലേക്ക് അതിക്രമിച്ചുകയറി അഞ്ചരവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം; 27കാരന് 46 വർഷം കഠിനതടവ്

പട്ടാമ്പി: അഞ്ചരവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 27കാരന് 46 വർഷവും മൂന്നുമാസവും കഠിനതടവ്. ഇതിനുപുറമേ 2,75,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. കോങ്ങാട് ലക്ഷംവീട് കോളനി പച്ചേനി അയൂബിനാണ് പട്ടാമ്പി അതിവേഗകോടതി ജഡ്ജി സതീഷ്‌കുമാർ ശിക്ഷ വിധിച്ചത്.

കനത്തമഴ: 8000 കോടി ചെലവിട്ട് നിര്‍മ്മാണം; ഒരാഴ്ച തികയും മുന്‍പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത എക്‌സ്പ്രസ് ഹൈവേ തകര്‍ന്നു

പിഴത്തുക അതിജീവിതയ്ക്ക് നൽകാനും വിധിയായി. പിഴ നൽകിയില്ലെങ്കിൽ രണ്ടരവർഷം അധികശിക്ഷ അനുഭവിക്കണം. 2019-ലാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിലേക്ക് അതിക്രമിച്ചുകയറി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി വീടിനടുത്തുള്ള പറമ്പിൽവെച്ച് ലൈഗികാതിക്രമം നടത്തുകയായിരുന്നു.

ജില്ലാതല ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് നഷ്ടപരിഹാരം ഈടാക്കി നൽകാനും നിർദേശിച്ചിട്ടുണ്ട്. എസ്.ഐ. സത്യൻ, ഇൻസ്‌പെക്ടർമാരായ പി.ആർ. സരീഷ്, കെ.സി. വിനു എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാർ ഹാജരായി.

Exit mobile version