കുറ്റിപ്പുറം നഗരം കൈയ്യടക്കി സാമൂഹിക വിരുദ്ധരുടെ വിളയാട്ടം..! യാജകരില്‍ നിന്നും യാത്രക്കാരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ്; ഉറക്കം കെടുത്തി ‘ വനിതാ ഗുണ്ട’

കുറ്റിപ്പുറം: ബസ് സ്റ്റാന്‍ഡ്, റെയില്‍വേ മേല്‍പാലത്തിന് അടിവശം, റെയില്‍വേ ഗേറ്റ് പരിസരം, യാത്രക്കാരുടെ ഉറക്കം കെടുത്തി സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. യാത്രക്കാരെ പിടിച്ചു നിര്‍ത്തി പണം വാങ്ങുന്നു. മാത്രമല്ല യാചകരില്‍നിന്നു പോലും നിര്‍ബന്ധിത പണം പിരിവ് നടക്കുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം ഗുണ്ടാവിളയാട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത് വനിതാ നേതാവാണെന്നാണ് അമ്പരിപ്പിക്കുന്ന വിഷയം.

ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാത്രിയില്‍ ഉറങ്ങാന്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നും സ്ത്രീകളടക്കമുള്ള യാചകരില്‍ നിന്നുമാണ് കൂടുതലായും ഈ വലിതാ ഗുണ്ടയും കൂട്ടരും പണപ്പിരിവ് നടത്തുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഭീഷണിയുടെ സ്വരവും ഉയരും.

യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദേശവും പോലീസ് നല്‍കുന്നു ‘വനിതാ ഗുണ്ട’ കുറ്റിപ്പുറത്ത് വിലസുന്നു. എന്നാല്‍ പണപ്പിരവുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇതിനു പുറമേ റെയില്‍വേ മേല്‍പാലത്തിന് അടിയിലും ദേശീയപാതയോരങ്ങളിലും അസന്‍മാര്‍ഗിക പ്രവര്‍ത്തകര്‍ തമ്പടിക്കുന്നുണ്ട്. പുലര്‍ച്ചെ റെയില്‍വേ മേല്‍പാലത്തിന് അടിയിലൂടെ നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല ടൗണില്‍ നിന്ന ട്രാന്‍സ്‌ജെന്‍ഡറെ കാറിലെത്തിയ സംഘം ആക്രമിച്ചതായി പരാതി വന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ ആണ് സംഭവം. ടൗണില്‍ നില്‍ക്കുകയായിരുന്ന ട്രാന്‍ഡ്‌ജെന്‍ഡറെ സംഘം കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്തതോടെ ചവിട്ടി താഴെയിട്ടു എന്നുമാണ് പരാതി. കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും സംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

Exit mobile version