ഒളിമ്പ്യൻ ആകാശ് എസ് മാധവന് ഇന്ന് മാംഗല്യം; ജീവിതപങ്കാളിയായത് ഇൻഡൊനീഷ്യക്കാരി ദേവി സിതി സെന്ദരി

Olympian akash's madhav | Bignewslive

മേലാറ്റൂർ: ഒളിമ്പ്യൻ ആകാശ് എസ്. മാധവൻ വിവാഹിതനായി. 32കാരനായ ഒളിമ്പ്യൻ ആകാശിന് ജീവിതപങ്കാളിയായത് ഇൻഡൊനീഷ്യക്കാരിയായ 26കാരി ദേവി സിതി സെന്ദരിയാണ്. വെള്ളിയാഴ്ചയാണ് ഇരുവരും വിവാഹിതരായത്. പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്സിൽ 2013, 2017 വർഷങ്ങളിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ ആകാശ് മാധവന്റെ കൂട്ടുകാരിയായിരുന്ന മെറിന്റെ സുഹൃത്താണ് സെന്ദരി.

അപകടത്തില്‍ ജീവനക്കാരന്‍ മരിച്ചു : 10 മാസം പ്രായമുള്ള കുഞ്ഞിന് ആശ്രിതനിയമനം നല്‍കി റെയില്‍വേ

ഒരു കായികമത്സരത്തിനിടെയാണ് സെന്ദരിയെ പരിചയപ്പെട്ടത്. പിന്നീട് സോഷ്യൽമീഡിയ വഴി ഇവർ കൂടുതൽ സൗഹൃദത്തിലായി. ആ സൗഹൃദം പ്രണയത്തിലേയ്ക്കും വളർന്നു. ഒടുവിൽ, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹബന്ധത്തിലുമെത്തി. ഇൻഡൊനീഷ്യയിൽ ഒരു നിർമാണക്കമ്പനിയിൽ അക്കൗണ്ടന്റാണ് സെന്ദരി.

ആകാശിന് പെരിന്തൽമണ്ണയിൽ ആയുർവേദിക്, സൗന്ദര്യവത്കരണഉത്പന്നങ്ങളുടെ കച്ചവടമാണ്. ഇൻഡൊനീഷ്യയിലെ ജക്കാർത്തയ്ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് ദേവിയുടെ വീട്. സുഹർടോയോ-സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. വ്യാഹു, ദിവി എന്നിവരാണ് സഹോദരങ്ങൾ.

മേലാറ്റൂർ ഇടത്തളമഠത്തിൽ സേതുമാധവൻ – ഗീത ദമ്പതികളുടെ മകനാണ് ആകാശ് എസ്. മാധവൻ. വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് താലികെട്ട് നടന്നത്. തുടർന്ന് മേലാറ്റൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം നടക്കും. ബി.ജെ.പി.യുടെ മലപ്പുറം ജില്ലാ സ്പോർട്‌സ് സെൽ കൺവീനർ കൂടിയാണ് ആകാശ് മാധവൻ. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

Exit mobile version