ആ ഉശിരുള്ള ചെറുപ്പക്കാരനെ വിഡ്ഢി വേഷം കെട്ടിച്ചപ്പോള്‍ ടീച്ചര്‍ മിണ്ടാതിരുന്നതെന്തേ? ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ഷാനിമോള്‍ ഉസ്മാന്‍

തൃക്കാക്കരയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെതിരെ രംഗത്തെത്തിയ എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍.

ഉമ തോമസിന്റെ ജയത്തോടെ ജനാധിപത്യത്തിന് ഇടിവ് വന്നെന്ന ശാരദക്കുട്ടിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഉശിരുള്ള ചെറുപ്പക്കാര്‍ എന്ന പ്രസ്താവന കൊണ്ട് ശാരദക്കുട്ടി എന്താണുദ്ദേശിച്ചത് എന്നും ഷാനിമോള്‍ ചോദിച്ചു.

‘തൊഴില്‍പരമായ സകല ധാര്‍മികതയും കാറ്റില്‍പറത്തി സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ട് ഓപ്പറേഷന്‍ തിയ്യേറ്ററിലെ വേഷവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ചെറുപ്പക്കാരനോട് ഒന്ന് പറയാമായിരുന്നു, അത് തെറ്റാണെന്ന്.’- ജോ ജോസഫിന്റെ പ്രചരണരീതിയെ വിമര്‍ശിച്ച് ഷാനിമോള്‍ പറഞ്ഞു.

‘അഭിഭാഷകര്‍ വളരെ കൂടുതലുള്ള ഒരു മേഖലയാണ് രാഷ്ട്രീയം, ഗൗണും കോട്ടുമിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ ഒരാളെയെങ്കിലും ചരിത്രത്തില്‍ കണ്ടിട്ടുണ്ടോ? അത് പ്രഫഷണല്‍ എത്തിക്സിന് നിറക്കാത്തതാണെന്ന് ധരിക്കുന്ന ഓരോരുത്തര്‍ക്കും അറിയാം’- ഷാനിമോള്‍ ചൂണ്ടിക്കാട്ടി.

തോല്‍ക്കുമെന്നറിയാമായിരുന്നിട്ടും ആ ഉശിരുള്ള ചെറുപ്പക്കാരനെ വിഡ്ഢി വേഷം കെട്ടിച്ചു ചരിത്രത്തിന്റെ ഭാഗമാക്കിയപ്പോള്‍ ടീച്ചര്‍ മിണ്ടാതിരുന്നതെന്തേ? എന്ന്
ഷാനിമോള്‍ ഉസ്മാന്‍ ചോദിക്കുന്നുണ്ട്.

Read Also: ‘പി.ടിയെപ്പോലുള്ള ഒരാള്‍ക്ക് പകരക്കാരനാവേണ്ടിയിരുന്നത് ഉശിരും നിലപാടുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു’; ശാരദക്കുട്ടി


‘പ്രിയ ശാരദക്കുട്ടി ടീച്ചർ, പി. ടി യുടെ ഭാര്യ ഉമാ തോമസ് വിജയിച് തോടെ ജനാധിപത്യത്തിനു ചെറുതായൊരു ഇടിവുവന്നെന്നതാങ്കളുടെ അഭിപ്രായം തീർത്തും ജനങ്ങളുടെ മികച്ച തീരുമാനത്തോടുള്ള വെല്ലുവിളി തന്നെയാണ്, മികച്ച വ്യക്തിത്വവും പക്വതയും പ്രചരണരംഗത്തുടനീളം പ്രകടിപ്പിച്ച ഉമാ തോമസിനെ കേരളമാകെ കണ്ടതാണ്.

അവരുടെ രാഷ്ട്രീയ വിവേകവും പ്രതികരണങ്ങളും ഏറെ പ്രശംസ നേ ടുമ്പോൾ ടീച്ചറുടെ കക്ഷി രാഷ്ട്രീയമാവാം അനുചിതമായ പ്രസ്താവനയുടെ പിന്നിൽ, ഉശിരുള്ള ചെറുപ്പക്കാർ എന്നത് കൊണ്ടെന്താനുദ്ദേശിച്ചത്? തൊഴിൽപരമായ സകല ധാർമികതയും കാറ്റിൽപറത്തി സ്റ്റെത്ത് കഴുത്തിലിട്ട് ഓപ്പറേഷൻ തിയേറ്ററിലെ വേഷവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ചെറുപ്പക്കാരനോട് ഒന്ന് പറയാമായിരുന്നു, അത് തെറ്റാണെന്ന്.

അഭിഭാഷകർ വളരെ കൂടുതലുള്ള ഒരു മേഖലയാണ് രാഷ്ട്രീയം, ഗൗണും കോട്ടുമിട്ട് തെരഞ്ഞെടു പ്പിനിറങ്ങിയ ഒരാളെയെങ്കിലും ചരിത്രത്തിൽ കണ്ടിട്ടുണ്ടോ? അത് പ്രഫഷണൽ എത്തിക്സിന് നിറക്കാത്തതാണെന്ന് ധരിക്കുന്ന ഓരോരുത്തർക്കും അറിയാം, തോൽക്കുമെന്നറിയാമായിരുന്നിട്ടും ആ ഉശിരുള്ള ചെറുപ്പക്കാരനെ വിഡ്ഢി വേഷം കെട്ടിച്ചു ചരിത്രത്തിന്റെ ഭാഗമാക്കിയപ്പോൾ ടീച്ചർ മിണ്ടാതിരുന്നതെന്തേ?’

Exit mobile version