താലി കെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാൻ വരൻ തയ്യാറായില്ല, രജിസ്റ്ററിലും ഒപ്പുവെച്ചില്ല; നിർബന്ധിച്ചിട്ടും വഴങ്ങിയില്ല! ഒടുവിൽ പെണ്ണിനെയും കൊണ്ട് വീട്ടുകാർ മടങ്ങി

Marriage stop | Bignewslive

കാട്ടാക്കട: താലി കെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാൻ വരൻ തയ്യാറാകാത്തതിനെ തുടർന്ന് വധുവിനെയും കൊണ്ട് വീട്ടുകാർ മടങ്ങിപ്പോയി. പാപ്പനംകോട് സ്വദേശിയാണ് വരൻ. വധു ഒറ്റശേഖരമംഗലം സ്വദേശിനിയാണ്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള ശുശ്രൂഷകൾ ആദ്യ ഘട്ടം പൂർത്തിയാക്കി വരൻ വധുവിനു താലി ചാർത്തി. പിന്നാലെ മോതിരവും കൈമാറി.

ചൈനീസ് മോതിരങ്ങള്‍ സ്ഥിരം’പണി’യാകുന്നു: പ്രത്യേക യന്ത്രം തന്നെ വാങ്ങി അഗ്‌നി രക്ഷാസേന

ശേഷം, വരനും വധുവും അൾത്താരയ്ക്ക് മുന്നിൽ കാർമികരായ വൈദികർക്ക് മുന്നിൽ വിവാഹ ഉടമ്പടി എടുക്കലായിരുന്നു ചടങ്ങ്. എന്നാൽ വിവാഹ ഉടമ്പടി ചൊല്ലാൻ വരാൻ തയ്യാറായില്ല. രജിസ്റ്ററിലും ഒപ്പുവെച്ചില്ല. വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിർബന്ധിച്ചിട്ടും വരൻ വഴങ്ങിയില്ല. ഉടമ്പടി ചൊല്ലാൻ വരൻ തയാറാകാതെ വന്നതോടെ വധുവിനെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

പിന്നാലെ വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാൻ തയാറാകാത്തതാണ് കാരണമെന്ന് അറിഞ്ഞത്. വിവാഹ റജിസ്റ്ററിൽ ഒപ്പ് വെയ്ക്കാത്തതിനാൽ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നൽകാതെ മടങ്ങിയെന്നു കാട്ടാക്കട പൊലീസ് അറിയിച്ചു.

Exit mobile version