സൈനിക ഓഫീസറാകാന്‍ കൊതിച്ചു, പക്ഷേ… തളരില്ല പഠിച്ചുയരുക തന്നെ ചെയ്യുമെന്ന് രാധിക; സാരമില്ലെന്നു പറഞ്ഞ് അവള്‍ ആശ്വസിപ്പിക്കുമ്പോള്‍ പിടയുന്നത് എന്റെ ഹൃദയമാണെന്ന് അമ്മ മഞ്ജുള

നെയ്യാറ്റിൻകര: സൈനിക ഓഫീസറാകാൻ ആഗ്രഹിച്ച പ്ലസ് ടു വിദ്യാർത്ഥി രാധിക ഇന്ന് കേരളത്തിന്റെ കണ്ണീർ ആവുകയാണ്. പ്ലസ് ടു പരീക്ഷാ ഫലം കാത്തിരിക്കുന്ന വേളയിലാണ് രാധികയുടെ ജീവിതം വിധി മാറ്റിമറിച്ചത്. ട്രെയിനിൽ നിന്ന് കാൽതെറ്റി ട്രാക്കിലേയ്ക്ക് വീണതിനെ തുടർന്ന് ഇടതുകാലിന്റെ മുട്ടിന് താഴേയ്ക്കും വലതുകാലിന്റെ കാൽപാദവുമാണ് രാധികയ്ക്ക് നഷ്ടമായത്. ‘സൈനിക ഓഫിസറാകണമെന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇനിയതു നടക്കില്ലല്ലോ? പത്താം ക്ലാസ് വരെ ആയോധന കലയായ തയ്ക്വാൻഡോയിൽ പരിശീലനം നേടി.

ഒരു സംഘി ഉത്പന്നം! ‘തുപ്പിയതല്ല ഉപ്പിലിട്ട കടുക് മാങ്ങ അച്ചാര്‍’; പ്രകാശന്‍ പഴമ്പാലക്കോടിന്റെ അച്ചാര്‍ പരസ്യം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഇനി പരിശീലിക്കാൻ കാലുകളില്ല…എനിക്ക് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചർ പഠിക്കണം. ഇംഗ്ലിഷ് അധ്യാപികയാകണം…കാലുകൾ ഇല്ലെങ്കിലും എനിക്കു പഠിക്കണം, പഠിച്ചുയരണം…..ജീവൻ തന്നെ നഷ്ടപ്പെടാമായിരുന്ന സാഹചര്യത്തിൽ നിന്ന് ഭൂമിയിൽ തുടരാൻ അനുവദിച്ച ദൈവത്തിന് എന്നെക്കുറിച്ച് പല പദ്ധതികളുമുണ്ടാകും. അതാണ് എന്നെ മുന്നോട്ടു നയിക്കുന്നത്….’ നിറകണ്ണുകളോടെ രാധിക പറയുന്നു. ഈ വാക്കുകൾ കണ്ടുനിൽക്കുന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് രാധിക. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിലാണ് തൃശൂർ പുറനാട്ടുകര പറമ്പുവീട്ടിൽ പി.ആർ.രാധിക(17)യുടെ കാലുകൾ നഷ്ടമായത്. തൃശൂർ ശ്രീ ശാരദാമഠം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് രാധിക, അടുത്ത ബന്ധുവിന്റെ പിറന്നാൾ ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയ ശേഷം നാട്ടിലേക്കു മടങ്ങാൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം നടന്നത്.

മടക്കയാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നല്ലതിരക്കായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രാത്രി 10.30ന് ആണ് ട്രെയിൻ എങ്കിലും ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. ട്രെയിൻ എത്തിയപ്പോൾ എല്ലാവരും തിടുക്കം കാട്ടി. അതിനിടെയാണ് ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിനിടയിലൂടെ ട്രാക്കിൽ വീണത്. അതെങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ലെന്ന് രാധിക പറയുന്നു.

‘ട്രാക്കിൽ വീണു പോയ എന്റെ കാലുകൾക്കു പുറത്തു കൂടി ട്രെയിൻ ചക്രങ്ങൾ കയറിയിറങ്ങി. വേദനയാൽ ഞാൻ അലറിക്കരഞ്ഞു. ട്രാക്കിൽ കുടുങ്ങിക്കിടന്ന ഒരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു. ഭയന്നു വിറച്ചു പോയ ആ നിമിഷങ്ങളിൽ, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള ആ ചെറിയ വിടവിലൂടെ എന്റെ അടുത്തേക്ക് ഇഴഞ്ഞു വന്നു. എന്റെ രണ്ടു കൈകളും ചേർത്തു പിടിച്ചിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ‘പേടിക്കണ്ട, ഞങ്ങളുണ്ട് കൂടെ.’ പിന്നീട് എന്റെ മനസ്സു മന്ത്രിച്ചു, ‘രക്ഷപ്പെടും…’ കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഫയർഫോഴ്‌സ് ജീവനക്കാരെത്തി എന്നെ രക്ഷപ്പെടുത്തിയത് രാധിക സംഭവം ഓർത്തെടുത്തു.

‘വലിയ പണ്ഡിതന്‍മാര്‍ ഇരുന്ന വേദിയിലെത്തിയ പെണ്‍കുട്ടിക്ക് ലജ്ജ തോന്നി’: കുട്ടിക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് ഇറക്കിവിട്ടത്; ന്യായീകരിച്ച് സമസ്ത

‘രാധികയ്ക്ക് 5 വയസ്സുള്ളപ്പോഴാണ് അച്ഛൻ രാജൻ ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്. ഏറ്റവും കൂടുതൽ സ്‌നേഹിച്ചിരുന്ന അച്ഛനെ ചെറുപ്രായത്തിൽ വിട്ടുപിരിഞ്ഞപ്പോഴും എന്റെ മകൾ വേദന കടിച്ചമർത്തി എല്ലാം സഹിച്ചു. കാലുകൾ ഇല്ലെന്ന യാഥാർഥ്യം മനസ്സിലാക്കിയിട്ടും, സാരമില്ലെന്നു പറഞ്ഞ് അവൾ ഞങ്ങളെ ആശ്വസിപ്പിക്കുമ്പോഴും പിടയുന്നത് എന്റെ ഹൃദയമാണെന്ന് നെഞ്ചുനീറി അമ്മ മഞ്ജുളയും പറയുന്നു.

Exit mobile version