‘ആലായാൽ തറവേണം’ മകൻ മൽഹാറിനെ മടിയിലിരുത്തി പാട്ടുപാടി ദിവ്യ എസ് അയ്യരും വീണ ജോർജും; പത്തനംതിട്ടയുടെ സ്വകാര്യ അഹങ്കാരമായി കളക്ടറും ആരോഗ്യ മന്ത്രിയും

പത്തനംതിട്ട: കാവാലം നാരായണപ്പണിക്കരുടെ പ്രശസ്തമായ കവിതയായ ‘ആലായാൽ തറവേണം’ ആലപിച്ച് ആരോഗ്യമന്ത്രി വീണ ജോർജും പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരും. മകനായ മൽഹാറിനെ മടിയിൽ ഇരുത്തിയാണ് കളക്ടർ ഗാനം ആലപിച്ചത്.

ഹൈദരാബാദില്‍ കനത്ത മഴ : താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി

പാട്ടു പാടുന്ന ആരോഗ്യ മന്ത്രിയും ഡോക്ടറായ കളക്ടറും സ്വന്തമെന്നത് പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അങ്കണത്തിൽ ‘എന്റെ കേരളം’ പ്രദർശനത്തിനു മുന്നോടിയായി നടന്ന നാട്ടരങ്ങ് കലാസാംസ്‌കാരിക സന്ധ്യയായിരുന്നു വേദി.

സുമേഷ് കൂട്ടിക്കൽ അവതരിപ്പിച്ച ഗാനപരിപാടിക്കിടെയാണ് ഇരുവരും പാട്ടുപാടിയത്. കാഴ്ചക്കാർക്കൊപ്പം സദസ്സിലിരുന്നായിരുന്നു ഇരുവരുടെയും പാട്ട്. കൈയ്യടിച്ചും താളംപിടിച്ചുമാണ് മന്ത്രിയുടെയും കളക്ടറുടെയും പാട്ടിനെ സദസ്സ് സ്വീകരിച്ചത്.

നൃത്തം ചെയ്ത വിദ്യാർഥികളടക്കമുള്ളവർ നാട്ടരങ്ങ് പൊലിപ്പിച്ചു. എംജി കലോത്സവത്തിനു മുന്നോടിയായി നടത്തിയ ഫ്‌ലാഷ് മോബിൽ വിദ്യാർഥികൾക്കൊപ്പം കലക്ടർ ദിവ്യ എസ്.അയ്യർ നൃത്തം ചെയ്തതു സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത നേടിയിരുന്നു. പിന്നാലെ നിരവധി പേർ ആശംസകളുമായി രംഗത്ത് വന്നിരുന്നു.

പഠനകാലത്തു കേരള സർവകലാശാലാ കലോത്സവങ്ങളിലടക്കം സജീവമായിരുന്നു മന്ത്രി വീണാ ജോർജ്. ഇരുവരും പഴയ ഓർമകളെ തിരിച്ചുപിടിച്ചതോടെ വിരുന്നായത് കാണികൾക്കും.

Exit mobile version