നിസ്സഹായനായി നിന്ന് പൊട്ടികരയുന്ന മകൻ, വല്ലാത്ത അവസ്ഥയാണ്; അഷറഫ് താമരശ്ശേരിയുടെ നോവുന്ന കുറിപ്പ്

Asharaf Thamarassery | Bignewslive

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് അമ്മായിയമ്മ മരിച്ച സംഭവം നാടും നാട്ടുകാരും വലിയ ഞെട്ടലോടെയാണ് കേട്ടത്. ആലുവ കുറ്റിക്കാട്ടുക്കര ഉദ്യോഗ്മണ്ഡൽ എടമുള സ്വദേശിനി റൂബി അഹമ്മദാണ് ദാരുണമായി മരിച്ചത്. മകൻ സഞ്ജുവിന്റെ ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടെ ചവിട്ടിവീഴ്ത്തിയ ശേഷം തല തറയിൽ ഇടിച്ചതാണ് റൂബിയുടെ മരണ കാരണം.

ഭാര്യയുമായി പിണങ്ങി വീട് വിട്ടിറങ്ങി; വൈക്കത്ത് പിഞ്ചുകുഞ്ഞിനെ ക്ഷേത്രനടയിൽ ഉപേക്ഷിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കഴിഞ്ഞ ദിവസമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് എത്തിച്ചത്. ഇപ്പോൾ ആ നിമിഷത്തെ കുറിച്ച് നോവുന്ന കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അഷറഫ് താമരശ്ശേരി. കുറച്ച് നേരം ആ ഉമ്മായുടെ മുഖത്ത് നോക്കി നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി.ഇത്തരം സംഭവങ്ങൾ നടക്കുന്നത് പരിശുദ്ധ റമളാൻ മാസത്തിലാണെന്ന് ഓർക്കണം. മനുഷ്യനെ സ്‌നേഹിക്കാൻ പഠിപ്പിച്ചതും കുടുബബന്ധങ്ങൾ കൂടുതൽ കൂടുതൽ ഊഷ്മളതയോടെ കൊണ്ട് പോകേണ്ടതെന്നും ഓർമ്മപ്പേടുത്തുന്ന മാസമെന്ന് അദ്ദേഹം കുറിക്കുന്നു.

ഇന്നലെ ആ ഉമ്മായുടെ ചിരിച്ചോണ്ട് കിടക്കുന്ന മുഖം കണ്ടപ്പോൾ അറിയാതെ മനസ്സ് വേദനിച്ച് പോയി. ഇനിയും എത്രക്കാലം ഈ ദുനിയാവിൽ ജീവിക്കേണ്ടവർ,നിസ്സഹാനായി നിന്ന് പൊട്ടികരയുന്ന മകൻ സജു.വല്ലാത്ത അവസ്ഥയാണ് സജുവിന്റെത്. തന്റെ പരലോക ജീവിതത്തിൽ സ്വർഗ്ഗത്തിന്റെ അവകാശം തരേണ്ട സ്വന്തം ഉമ്മാനെ,തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായ ഭാരൃ തല്ലി കൊന്നു. എങ്ങനെ സഹിക്കുവാൻ കഴിയും ആ പൊന്നുമോനെന്നും അഷറഫ് താമരശ്ശേരി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്നലെ അയച്ച മയ്യത്ത് കഴിഞ്ഞ ആഴ്ച മരുമകൾ ഷജ്നയുടെ അടിയേറ്റ് മരിച്ച റൂബി മുഹമ്മദിന്റെതായിരുന്നു. കുറച്ച് നേരം ആ ഉമ്മായുടെ മുഖത്ത് നോക്കി നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി.ഇത്തരം സംഭവങ്ങൾ നടക്കുന്നത് പരിശുദ്ധ റമളാൻ മാസത്തിലാണെന്ന് ഓർക്കണം. മനുഷ്യനെ സ്‌നേഹിക്കാൻ പഠിപ്പിച്ചതും കുടുബബന്ധങ്ങൾ കൂടുതൽ കൂടുതൽ ഊഷ്മളതയോടെ കൊണ്ട് പോകേണ്ടതെന്നും ഓർമ്മപ്പേടുത്തുന്ന മാസം.മനസ്സും,ശരീരവും കൊണ്ട് ലോക രക്ഷിതാവിന് ഇബാദത്ത് ചെയ്യേണ്ട മാസം.ഇതൊന്നും മനസ്സിലാക്കാതെ കുടുംബത്തിലുണ്ടാകുന്ന ചില പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്നതിന് പകരം വാശിയിലൂടെയും, വൈര്യാഗ്യത്തോടെയും ജീവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്..മുതിർന്നവർ കുടുംബത്തിലുണ്ടാകുന്നത് എത്രയോ നല്ലതാണ്.അവർ നമ്മുക്ക് നഷ്ടപ്പെടുമ്പോഴാണ് അവരുടെ യഥാർത്ഥ വില തിരിച്ചറിയു.

‘ദമ്പതിമാർ വെവ്വേറെ കിടക്കണം, ചുംബനവും ആലിംഗനവും പാടില്ല, ഭക്ഷണം കഴിക്കാൻ പോലും ഒരുമിച്ചിരിക്കരുത്’ കൊവിഡ് മഹാമാരിയുടെ ഭീകരതയിൽ വീണ്ടും ചൈന

ഇന്നലെ ആ ഉമ്മായുടെ ചിരിച്ചോണ്ട് കിടക്കുന്ന മുഖം കണ്ടപ്പോൾ അറിയാതെ മനസ്സ് വേദനിച്ച് പോയി. ഇനിയും എത്രക്കാലം ഈ ദുനിയാവിൽ ജീവിക്കേണ്ടവർ,നിസ്സഹാനായി നിന്ന് പൊട്ടികരയുന്ന മകൻ സജു.വല്ലാത്ത അവസ്ഥയാണ് സജുവിന്റെത്. തന്റെ പരലോക ജീവിതത്തിൽ സ്വർഗ്ഗത്തിന്റെ അവകാശം തരേണ്ട സ്വന്തം ഉമ്മാനെ,തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായ ഭാരൃ തല്ലി കൊന്നു. എങ്ങനെ സഹിക്കുവാൻ കഴിയും ആ പൊന്നുമോന്.സമാധാനിപ്പിക്കാൻ വാക്കുകളെ പരതുകയായിരുന്നു ഞാൻ.

മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നമ്മുടെ രക്ഷിതാവ് കൽപിച്ചിരിക്കുന്നു.. മാതാപിതാക്കളിൽ ഒരാളോ അവർ രണ്ട് പേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.റബ്ബേ ചെറുപ്പത്തിൽ ഇവർ ഇരുവരും നമ്മളെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് പറയുവാൻ പരിശുദ്ധ ഖുർ ആൻ നമ്മളോട് കർശനമായി പറഞ്ഞിരിക്കുന്നു.

പടച്ച തമ്പുരാൻ എല്ലാപേർക്കും പോറുത്ത് കൊടുക്കുമാറാകട്ടെ. ആമീൻ

Exit mobile version