വാക്‌സിനേഷനിടെ ആശുപത്രിയിൽ പ്രണയം മൊട്ടിട്ടു; വിവാഹാഭ്യർത്ഥന പെൺകുട്ടിയുടെ വീട്ടുകാർ നിരസിച്ചു, സ്വയം തീകൊളുത്തി യുവാവ് ജീവൻ കളഞ്ഞു

Girlfriend calls | Bignewslive

നടുവിൽ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. കാവുമ്പായി ഐച്ചേരിയിൽ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകൻ ലെബിൻ ആണ് ആത്മഹത്യ ചെയ്തത്. 22 വയസായിരുന്നു.

ചുറ്റും കാടും അതിന് നടുവിലൂടെയുള്ള പുഴയും; ശാന്തമായി ഒഴുകുമ്പോഴും വെള്ളം പൊടുന്നനെ പാഞ്ഞെത്തുന്ന പ്രതിഭാസം; ജാനകിക്കാട്ടിലേത് ‘ചതിയൻ പുഴ’

ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കോവിഡ് വൊളന്റിയറായിരുന്നു ലെബിൻ. വാക്സിനേഷൻ സമയത്ത് ആശുപത്രിയിൽ വെച്ചാണ് യുവതിയെ കണ്ടതും ഇഷ്ടപ്പെട്ടതും. വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ വിവാഹാഭ്യർഥന യുവതിയുടെ ബന്ധുക്കൾ നിരസിച്ചു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് ദിവസമായി യുവാവിനെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ പാഞ്ഞു. റോഡിൽനിന്ന് 200 മീറ്ററോളം മാറി കുന്നിൻചരിവിലെ റബ്ബർത്തോട്ടത്തിലാണ് സംഭവം നടന്നത്. അടുത്ത് മറ്റ് വീടുകളൊന്നുമില്ലാത്തതിനാൽ നാട്ടുകാരറിയാൻ വൈകി. കൂട്ടുകാരനും മറ്റൊരു ബന്ധുവും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Exit mobile version