ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവം; നഷ്ടപരിഹാരം പോലീസുകാരിൽ നിന്നും ഈടാക്കണമെന്ന് സർക്കാർ

കൊച്ചി: ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ കോടതി വിധിച്ച നഷ്ടപരിഹാര തുക നൽകാൻ തയാറാണെന്ന് സർക്കാർ. പക്ഷെ ഈ തുക പോലീസുകാരിയിൽ നിന്ന് ഈടാക്കാനനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കഴിഞ്ഞ ഡിസംബറിലാണ് കോടതി നഷ്ടപരിഹാരം സംബന്ധിച്ച് ഉത്തരവിട്ടത്. ഇതിനുമേൽ സർക്കാർ പിന്നീട് അപ്പീലിന് പോകുകയായിരുന്നു.

ആദ്യം നഷ്ടം പരിഹാരം നൽകൂ എന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് വാക്കാൽ സ്വീകരിച്ചത്. ഹർജി മധ്യവേനലവധിക്ക് ശേഷം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ കോടതി നേരത്തേ വിമർശിച്ചിരുന്നു.

also read- ‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’, പ്രസവത്തെ തുടർന്ന് അമിതരക്തസ്രാവം; യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടർ ആത്മഹത്യചെയ്തു; പ്രതിഷേധിച്ച് ഡോക്ടർമാർ

ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും എട്ട് വയസുകാരി മകളെയും അപമാനിച്ചത്. മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.

Exit mobile version