കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; പിടിയിലായത് മുത്തശ്ശിയുടെ കാമുകൻ, ഇരുവരും മുറിയെടുത്തത് ദമ്പതിമാരെന്ന് പറഞ്ഞ്, സംഭവം ഇങ്ങനെ

കൊച്ചി: നഗരത്തിലെ ഹോട്ടലിൽവെച്ച് മരിച്ച ഒന്നരവയസുകാരിയുടത് കൊലപാതകമെന്ന് പോലീസ്. കേസിൽ പിടിയിലായത് കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനും. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് ആണ് പോലീസിന്റെ പിടിയിലായത്. ഹോട്ടൽമുറിയിൽവെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും അവരുടെ കാമുകനും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്.

കോവിഡിന് ശേഷം തലച്ചോറിന്റെ വലിപ്പം കുറയുന്നതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനം

ഇവർക്കൊപ്പം മറ്റൊരു കുഞ്ഞും കൂടി ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. കാഴ്ചയിൽ പ്രായവ്യത്യാസം തോന്നിയിരുന്നുവെങ്കിലും കുട്ടികൾ കൂടെയുണ്ടായിരുന്നതിനാൽ സംശയിച്ചിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവർ ജീവനക്കാരെ അറിയിച്ചു.

ഉടനടി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചു. എന്നാൽ ഇവരുടെ മൊഴികളിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറംലോകം അറിഞ്ഞത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൊലപാതകത്തിലേയ്ക്ക് വിരൽ ചൂണ്ട്.

തുടർന്ന് ജോൺ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ കഥ പുറത്തറിഞ്ഞത്. ഹോട്ടലിൽ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. സ്ത്രീയുടെ മകൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്.

Exit mobile version