9-ാം ക്ലാസുകാരിയോട് 18കാരന്റെ പ്രണയാഭ്യർത്ഥന; ‘നോ’ പറഞ്ഞു, പിന്നാലെ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം! കൊച്ചിയിൽ നടന്നത് ഇങ്ങനെ

Love Rejection | Bignewslive

കൊച്ചി: പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഏലൂർ പാതാളത്ത് ആണ് സംഭവം. പെൺകുട്ടിയാണ് അപായപ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്.

പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തിൽ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് വൻ അപകടം ഒഴിവായതെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

സിനിമാനടനായി ജ്വലിച്ചു; സൈന്യത്തിൽ ചേർന്ന് പോരാടി; ഒടുവിൽ റഷ്യൻ ആക്രമണത്തിൽ ഉക്രൈൻ പോരാളിക്ക് വീരമൃത്യു

അറസ്റ്റിലായ കൂട്ടത്തിൽ ശിവയാണ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചിരുന്നു. ഈ ദേഷ്യത്തിൽ നേരത്തെയും വഴിയരികിൽ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോൾ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോൾ വേഗം കുറച്ച് അതിലുണ്ടായിരുന്ന ഒരാൾ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്‌തെന്നു പെൺകുട്ടി പറയുന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പിന്നിൽ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ നേർക്കു പാഞ്ഞു വരുന്നതു കണ്ടത്. ചാടി മാറിയില്ലായിരുന്നെങ്കിൽ ഓട്ടാറിക്ഷ ഇടിച്ചു താൻ മരിക്കുമായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version