വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം വേണം, പോലീസുകാരെ തിരിച്ചെടുത്ത നടപടി ആരെയൊക്കെയോ സംരക്ഷിക്കാന്‍ ; ശ്രീജിത്തിന്റെ അമ്മ

ഈ കേസിലെ പ്രതികളായ സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെയുള്ള ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്

കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ പോലീസുകാരെ തിരിച്ചെടുത്തത്തില്‍ പ്രതികരണവുമായി ശ്രീജിത്തിന്റെ അമ്മ ശ്യാമള. പോലീസുകാരെ തിരിച്ചെടുത്ത നടപടി ആരെയൊക്കെയോ സംരക്ഷിക്കാനെന്ന് ശ്യാമള. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇത്തരമൊരു നടപടി എന്തുകൊണ്ടാണെന്നും ശ്രീജിത്തിന്റെ അമ്മ ചോദിച്ചു. കൂടാതെ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ശ്യമള കൂട്ടിച്ചേര്‍ത്തു.

വാസുദേവന്‍ എന്നയാളുടെ വീട് ആക്രമിച്ച കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെക്കുകയും തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടാണ് ശ്രീജിത്തിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

ഈ കേസിലെ പ്രതികളായ സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെയുള്ള ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്.

Exit mobile version