പിതാവിനൊപ്പം മധുരം വാങ്ങാൻ പോകവെ വാഹനാപകടം; 11 കാരിക്ക് ജന്മദിനത്തിൽ ദാരുണ മരണം, നോവായി ദീപിക

മഞ്ചേശ്വരം: പിതാവിനൊപ്പം മധുരം വാങ്ങാൻ പോയ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്‌ഡെയുടെയും മംഗളയുടെയും മകൾ ദീപിക(11)യാണ് മരിച്ചത്. ദീപികയുടെ ജന്മദിനം കൂടിയായിരുന്നു.

‘ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത്’: എത്രയും വേഗം രക്ഷപ്പെടാനാണ് സ്വയം മുറിച്ചതാണെന്ന് പറഞ്ഞത്; സ്വാമി ഗംഗേശാനന്ദ

ഇതിനായി മധുരം വാങ്ങാൻ പിതാവിനൊപ്പം ഇറങ്ങിതിരിച്ച നിമിഷമായിരുന്ന വിധി അപകടരൂപത്തിലെത്തി ദീപികയെ കവർന്നത്. അച്ഛനോടൊപ്പം സ്‌കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോകുമ്പോൾ എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ രവിചന്ദ്ര ഹെഗ്‌ഡെയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയാണ് ദീപിക. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിനു സമീപമാണ് അപകടം. ദീപിക സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹോദരി: ദീക്ഷ.

Exit mobile version