‘ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്, കുഞ്ഞ് വെളുത്തിരുന്നാൽ ഞങ്ങളുടേതല്ലാതാകുമോ’ മാതൃത്വം തെളിയിക്കാൻ നാടോടി സ്ത്രീ പോലീസിനോട് കെഞ്ചിയത് ഇങ്ങനെ

തിരുവനന്തപുരം: ‘‘ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്തനിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാകുമോ. അഞ്ച് മക്കളുണ്ട്. എല്ലാവരും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികൾ കറുത്തിരിക്കണമെന്നാണോ? ഡി.എൻ.എ. പരിശോധന വേണമെങ്കിലും ചെയ്യാം’’ തന്റെ മാതൃത്വം തെളിയിക്കാൻ വേണ്ടി പോലീസിനോട് കെഞ്ചി പറഞ്ഞ നാടോടി സ്ത്രീയുടെ വാക്കുകളാണിത്. നാലുമാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ നെഞ്ചോടു ചേർത്താണ് ഈ അമ്മയുടെ പൊള്ളുന്ന വാക്കുകൾ.

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേയ്ക്ക്

ശനിയാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം പാറ്റൂരിൽ ചിത്രങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന ആന്ധ്രാ സ്വദേശിയായ സുജാതയെ ചിലർ തടഞ്ഞുവെച്ചത്. സുജാതയുടെ കൈയിലിരിക്കുന്ന കുഞ്ഞ് അവരുടേതല്ലെന്ന് ആരോപിച്ചായിരുന്നു തടഞ്ഞ് നിർത്തിയത്. കാരണമായി പറഞ്ഞതാകട്ടെ കുഞ്ഞ് വെളുത്തതാണെന്നും.

പൊരിവെയിലത്ത് വടി തകർന്ന് ഇരിക്കുമ്പോഴും അവർ കുഞ്ഞിനെ ചേർത്ത് പിടിച്ചു പറഞ്ഞു ‘ഇതെന്റെ കുഞ്ഞാണ്.’ഇതിനിടെ സുജാതയുടെയും കുഞ്ഞിന്റെയും ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തടഞ്ഞവെച്ചവർ വഞ്ചിയൂർ പോലീസിൽ വിവരവുമറിയിച്ചു.

ഒടുവിൽ അമ്മയും കുഞ്ഞിനെയും  പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സുജാത ഭർത്താവ് കരിയപ്പയെ വിളിച്ചു. കീചെയിനിലും അരിമണിയിലുമൊക്കെ പേരെഴുതി വിൽക്കുന്നയാളാണ് കരിയപ്പ. കരിയപ്പയെത്തി, മകൾ ജനിച്ച കാലം മുതലേയുള്ള ഫോട്ടോകളും ജനന രേഖയും പോലീസുകാരെ കാണിക്കേണ്ടിവന്നു. ഇതോടെ പോലീസുകാർക്ക് വിശ്വാസമായി. ഇവരെ വിട്ടയക്കുകയായിരുന്നു.

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വീടിനു മുൻപിൽ വെച്ച് വെട്ടിക്കൊന്നു; ഹരിദാസന്റെ ഒരു കാൽ അറുത്തു മാറ്റി!  ശരീരത്തിൽ തുരുതുരാ വെട്ടുകൾ, പിന്നില്‍ ആർഎസ്എസ്

പേടി തോന്നിയില്ല. പക്ഷേ, സങ്കടമുണ്ടെന്ന് കരിയപ്പ പറഞ്ഞു. ആറു വർഷമായി കേരളത്തിലാണ്. ഒരു ആണും നാലു പെൺകുട്ടികളുമുണ്ട്. നാലു മാസം പ്രായമുള്ള ഇളയമകൾക്ക് സംഗീതയെന്നാണ് പേര്. ആ കുഞ്ഞിനെയാണ് മനുഷ്യർ സംശയക്കണ്ണോടെ നോക്കിയതെന്നും കരിയപ്പ കൂട്ടിച്ചേർത്തു.

Exit mobile version