പുലര്‍ച്ചെ ചായ കുടിക്കാന്‍ പുറത്തിറങ്ങിയ യുവാക്കള്‍ക്ക് കട്ടന്‍ചായയുണ്ടാക്കി കൊടുത്ത് പൊലീസ്

അര്‍ദ്ധരാത്രി നിങ്ങള്‍ക്ക് ചായ കുടിക്കാന്‍ തോന്നാറുണ്ടോ?നിങ്ങള്‍ക്ക് അത്രമേല്‍ ചായ പ്രിയരാണെങ്കില്‍ ചിലപ്പോള്‍ അര്‍ദ്ധരാത്രിയിലും ചായ കുടിക്കാന്‍ ഇഷ്ടപെടുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാലിതാ ആഞ്ഞിലങ്ങാടിയില്‍ നിന്നും പാതിരാത്രി ഒരുമണിക്ക് ചായകുടിക്കാനിറങ്ങിയ ആറംഗ യുവാക്കള്‍ക്ക് കട്ടന്‍ചായയുണ്ടാക്കി കൊടുത്തിരിക്കുകയാണ് പൊലീസ്

ആഞ്ഞിലങ്ങാടിയില്‍ നിന്നും പാതിരാത്രി ഒരുമണിക്ക് ചായകുടിക്കാനിറങ്ങിയതാണ് ഈ ആറംഗ യുവാക്കളുടെ സംഘം. പെരിന്തല്‍മണ്ണ എസ് ഐ. സി.കെ.നൗഷാദിന്റെ കണ്ണില്‍പ്പെട്ടതോടെ പിന്നെ പുലിവാലായി. അര്‍ധരാത്രിയില്‍ ചായ കുടിക്കാനുള്ള മോഹം ചായയുണ്ടാക്കലിലേക്ക് പോലീസിനെ എത്തിച്ചു.

പൊലീസ് സ്റ്റേഷനിലെത്തിച്ച സംഘത്തെ പുലര്‍ച്ചെ 3.30ന് കട്ടന്‍ചായയുണ്ടാക്കി കുടിപ്പിച്ചാണ് പോലീസ് പറഞ്ഞു വിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. ഒരു കാറിലും ഒരു ബൈക്കിലുമാണ് യുവാക്കളുടെ സംഘത്തെ രാത്രികാല പരിശോധനക്കിറങ്ങിയ എസ്.ഐ സി.കെ.നൗഷാദും സംഘവും കണ്ടത്.

പെരിന്തല്‍മണ്ണ ആഞ്ഞിലങ്ങാടി സ്വദേശികളായ 20നും 25 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവര്‍. പാതിരാത്രി പ്രത്യേക കാരണങ്ങളില്ലാതെ ഇത്തരത്തില്‍ സംഘടിതമായി ഇറങ്ങാതിരിക്കാനുള്ള മുന്നറിയിപ്പാണ് നല്‍കിയത്. യുവാക്കളെ 3.30 വരെ സ്റ്റേഷനിലിരുത്തിയ ശേഷം ചായ നല്‍കിയാണ് പറഞ്ഞുവിട്ടതെന്നും എസ്.ഐ സി.കെ.നൗഷാദ് പറഞ്ഞു.

Exit mobile version