കൊച്ചിയിൽ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൽ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചു; ലൈംഗിക അതിക്രമം നടത്തി! സഹപ്രവർത്തകനെതിരെ കേസ്, അജിത്തിനെ പിരിച്ചുവിട്ട് ക്ലിനിക്ക്

കൊച്ചി: കൊച്ചിയിൽ ആയുർവേദ തിരുമ്മൽകേന്ദ്രത്തിൽ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹപ്രവർത്തകനെതിരെ കേസ്. കേന്ദ്രത്തിലെ അജിത് നാരായണനെനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. അതേസമയം, തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന് ജീവനക്കാരി വിമർശിച്ച് രംഗത്തെത്തി.

‘ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ… കെ ഫോൺ വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ’ പ്രതിഷേധങ്ങളിൽ സന്ദീപാനന്ദ ഗിരിയുടെ മറുപടി വൈറൽ

യുവതി മർദ്ദനത്തിന് ഇരയാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. കലൂരിലെ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൽനിന്നുള്ള സിസിടിവി ദൃശ്യമാണ് പുറത്തു വന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയെ സഹപ്രവർത്തകനായ അജിത്ത് നാരായണൻ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെയാണ്, ജീവനക്കാരിയുടെ പരാതിയിൽ അജിത്തിനെതിരെ മർദ്ദിച്ചതിനും ദേഹോപദ്രവമേൽപ്പിച്ചതിനും കേസെടുത്തു.

എന്നാൽ മുഖത്തടിച്ച അജിത് തന്നെ കയറിപ്പിടിച്ചെന്നും യുവതി പരാതിപ്പെട്ടു. ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പോലീസ് നിസാരവകുപ്പുകൾ ചുമത്തി പ്രതിയെ സംരക്ഷിക്കുകയാണെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ നോർത്ത് പൊലീസിന്റെ സമീപനത്തിനെതിരെ യുവതി കൊച്ചി ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതി നൽകി. അതേസമയം, അജിത്തിനെ പുറത്താക്കിയതായി ആയുർവേദ ക്ലിനിക്ക് അറിയിച്ചു.

Exit mobile version