അച്ഛന്റെ കൂടെ ഉത്സവത്തിനെത്തി; ഉറക്കം വന്നപ്പോൾ അടുത്ത് കണ്ട ലോറിയിൽ കിടന്നുറങ്ങി; കണ്ണ് തുറന്നപ്പോൾ കാർത്തിക് എത്തിയത് 75 കിലോമീറ്റർ അകലെ! മകനെ കാണാതെ വിഷമിച്ച് കുടുംബവും, ഒടുവിൽ

തെന്മല (കൊല്ലം) :പന്തളത്ത് അച്ഛനൊപ്പം ഉത്സവക്കച്ചവടത്തിനെത്തിയ പത്തുവയസ്സുകാരനെ ഒടുവിൽ കണ്ടെത്തി. ഉറക്കം വന്നപ്പോൾ അടുത്ത് കണ്ട ലോറിയിൽ കിടന്നുറങ്ങിയതാണ് ആശങ്കക്ക് വഴിവെച്ചത്. ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകൻ കാർത്തിക്കിനെയാണ് ഞായറാഴ്ച പുലർച്ചെ കാണാതായത്.

ഇതിനിടെ ഉറക്കം വന്ന കാർത്തിക് വഴിയരികിൽ നിർത്തിയിട്ടിയിരുന്ന ലോറിയിൽ കയറി കിടന്നുറങ്ങുകയിരുന്നു. കണ്ണ് തുറന്നപ്പോഴേക്കും കാർത്തിക് 75 കിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തിക്കടുത്ത് ആര്യങ്കാവിലെത്തിയിരുന്നു. ഈ സമയം കുട്ടിയെ കാണാതെ വിഷമിക്കുകയിരുന്നു കുടുംബം. പിന്നീട് കുട്ടിയെ കണ്ടെത്തി എന്ന വാർത്ത എത്തിയതോടെയാണ് ആശ്വാസമായത്.

തമിഴർക്ക് ജനിക്കുന്ന കുഞ്ഞിന് തമിഴ് പേരിടണം; പുതിയ ആഹ്വാനം, തന്റെ പേരിലെ കഥയും പറഞ്ഞ് എംകെ സ്റ്റാലിൻ

സംഭവം ഇങ്ങനെ;

പുലർച്ചെ മൂന്നോടെ കുമാറിന്റെ കടയ്ക്കുസമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കയറിയ കാർത്തിക് അവിടെ കിടന്നുറങ്ങി. ഇതറിയാതെ ലോറിക്കാർ സിമന്റെടുക്കാനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. കുട്ടിയെ കാണാതെ പരിഭ്രാന്തനായ കുമാർ പലയിടത്തും അന്വേഷിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. ഉടൻ പോലീസും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ തുടങ്ങി.

ഇതിനിടെ രാവിലെ എട്ടരയോടെ ലോറി ആര്യങ്കാവിലെത്തിയപ്പോൾ പിന്നിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് ഡ്രൈവർ വണ്ടി നിർത്തി. കുട്ടിയെക്കണ്ട ജീവനക്കാർ അമ്പരന്നു. തുടർന്ന് ആര്യങ്കാവ് പോലീസ് ഔട്ട്‌പോസ്റ്റിൽ അറിയിച്ചു. തെന്മല സ്റ്റേഷൻ ഓഫീസർ വിനോദിന്റെ നിർദേശപ്രകാരം സി.പി.ഒ. മാരായ അനൂപ്, കണ്ണൻ, സുനിൽ, അഭിലാഷ് എന്നിവർ സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. പന്തളം സ്റ്റേഷനിൽനിന്ന് കുട്ടിയെ കാണാതായെന്ന സന്ദേശം കിട്ടിയിരുന്നതിനാൽ കാർത്തിക്കിനെ തിരിച്ചറിയുന്നത് എളുപ്പമായി.

രാവിലെ പത്തുമണി കഴിഞ്ഞപ്പോൾ പന്തളത്തുനിന്ന് കുമാറും ക്രൈം എസ്.ഐ. സി.കെ.വേണുവിന്റെ നേതൃത്വത്തിൽ പോലീസും തെന്മലയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

Exit mobile version