പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് എതിരെ അവസാനശ്വാസം വരെ പോരാടും; വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റിലെ പിഴവ് ചൂണ്ടിക്കാണിച്ചതിന് വേട്ടയാടുന്നെന്ന് അഷ്‌റഫ് താമരശ്ശേരി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോവിഡ് പോസ്റ്റീവെന്ന് പറഞ്ഞ് മടക്കിയതിന് എതിരെ പ്രതികരിച്ചതിന്റെ പേരിൽ പലരും വേട്ടയാടുന്നെന്ന് പ്രവാസി ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി.

വിദേശത്തേക്ക് മടങ്ങാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പതിവ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് എന്നു കാണിക്കുകയും ടെസ്റ്റിന്റെ പിഴവാകും ഒന്നുകൂടി ടെസ്റ്റ് ചെയ്യാൻ അവസരം ചോദിച്ചെങ്കിലും മോശമായി പെരുമാറി തിരിച്ചയയ്ക്കുകയായിരുന്നെന്നും അഷ്‌റഫ് മുമ്പ് ഫേസ്ബുക്കിലൂടെ തന്നെ തുറന്നെഴുതിയിരുന്നു.

യാത്ര മുടങ്ങാതിരിക്കാൻ തുടർന്ന് കൊച്ചി വിമാനത്താവളത്തിലെത്തി പരിശോധന നടത്തുകയും നെഗറ്റീവ് ഫലം കാണിച്ചതോടെ വിദേശത്തേക്ക് അദ്ദേഹത്തിന് അന്നുതന്നെ പോകാൻ സാധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയതിന്റെ പേരിലാണ് ചിലർ തന്നെ പൊതുസമൂഹത്തിന്റെ മുന്നിൽ താറടിച്ച് കാണിക്കുന്നതെന്ന് അഷ്‌റഫ് താമരശ്ശേരി കുറിച്ചു.

കോർപ്പറേറ്റ് ഉടമയുടെ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു.ഞാൻ ഒരു സാമൂഹിക പ്രവർത്തകനായതിനാലാണ് അവർ നിയമ നടപടി സ്വീകരിക്കാത്തത് എന്ന്.നിങ്ങൾക്ക് ധൈര്യമുണ്ടോ, എനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാൻ,അന്ന് സതൃം പുറത്ത് വരും.

Also Read-മൃഗങ്ങളെ ഉപദ്രവിക്കാത്ത സസ്യാഹാരിയായിരുന്നു ഹിറ്റ്‌ലർ;പുറംകാഴ്ചയല്ല യഥാർത്ഥ മനുഷ്യൻ; ഏഴുവയസുകാരിയെ കൊലപ്പെടുത്തിയാളുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കോർപ്പറേറ്റ് കമ്പനിയുടെ ഉടമയുടെ വാർത്താ സമ്മേളനത്തിൽ തന്റെ തെറ്റുകളെ വെളളപൂശാൻ ശ്രമിക്കുന്നതായി തോന്നി. തിരുവനന്തപുരത്തും,കോഴിക്കോടും പി സി ആർ പരിശോധന ഫലം പോസ്റ്റീവാണെങ്കിൽ എന്തു കൊണ്ട് എറണാകുളത്ത് നെഗറ്റീവ് ആകുന്നു.കൊച്ചിയിൽ ഒന്നിലധികം പരിശോധന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.അപ്പോൾ തെറ്റ് പറ്റിയത് മറ്റേ സ്ഥാപനങ്ങളുടെ മെഷീനാണെന്ന് ഈ വിദ്വാൻ പറയുവാൻ മടിക്കുന്നതിന്റെ കാരണമെന്താണ്.അപ്പോൾ മെഷീന്റെ സാങ്കേതികമായ വിവരമുളളവർ തമ്മിൽ സംസാരിക്കുമ്പോൾ ആർക്കാണ് തെറ്റ് പറ്റിയതെന്ന് കൂടുതൽ വ്യക്തമാകും.- അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

തിരുവനന്തപുരം വിമാനത്താവളത്തിലെ പി സി ആർ പരിശോധന ഫലത്തെ കുറിച്ചുളള വിവാദം ഞാൻ അവസാനിപ്പിച്ചതായിരുന്നു. പക്ഷെ സത്യം പറഞ്ഞതിന്റെ പേരിൽ എന്നെ കുറെ നാളുകളായി വേട്ടയാടുകയാണ്. ചില online വാർത്തകളെയും കൂട്ട് പിടിച്ച് പൊതു സമൂഹത്തിന്റെ മുന്നിൽ എന്നെ താറടിച്ച് കാണിക്കുവാനുളള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് ഞാൻ സംശയിക്കുന്നു.
കോർപ്പറേറ്റ് കമ്പനിയുടെ ഉടമയുടെ വാർത്താ സമ്മേളനത്തിൽ തന്റെ തെറ്റുകളെ വെളളപൂശാൻ ശ്രമിക്കുന്നതായി തോന്നി. തിരുവനന്തപുരത്തും,കോഴിക്കോടും പി സി ആർ പരിശോധന ഫലം പോസ്റ്റീവാണെങ്കിൽ എന്തു കൊണ്ട് എറണാകുളത്ത് നെഗറ്റീവ് ആകുന്നു.കൊച്ചിയിൽ ഒന്നിലധികം പരിശോധന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.അപ്പോൾ തെറ്റ് പറ്റിയത് മറ്റേ സ്ഥാപനങ്ങളുടെ മെഷീനാണെന്ന് ഈ വിദ്വാൻ പറയുവാൻ മടിക്കുന്നതിന്റെ കാരണമെന്താണ്.അപ്പോൾ മെഷീന്റെ സാങ്കേതികമായ വിവരമുളളവർ തമ്മിൽ സംസാരിക്കുമ്പോൾ ആർക്കാണ് തെറ്റ് പറ്റിയതെന്ന് കൂടുതൽ വ്യക്തമാകും.
പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും,അവിടെ കോർപ്പറേറ്റുകൾ എന്നോ, രാഷ്ട്രീയമോ,കൊടിയുടെ നിറമോ,ജാതിയോ,വർഗ്ഗമോ നോക്കാറില്ല.പ്രവാസികളെ ചൂക്ഷണം ചെയ്ത് ജീവിക്കുന്നവർക്കെതിരെ അവസാനം ശ്വാസം വരെയും പോരാടും.
കോർപ്പറേറ്റ് ഉടമയുടെ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു.ഞാൻ ഒരു സാമൂഹിക പ്രവർത്തകനായതിനാലാണ് അവർ നിയമ നടപടി സ്വീകരിക്കാത്തത് എന്ന്.നിങ്ങൾക്ക് ധൈര്യമുണ്ടോ, എനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാൻ,അന്ന് സതൃം പുറത്ത് വരും.നിങ്ങൾ കോർപ്പറേറ്റുകൾ കരുതുന്നത്,കുറച്ച് പണവും,സ്വാധീനവും,ചില ഓൺലൈൻ മാധ്യമക്കാരും ഉണ്ടെങ്കിൽ എന്തും ചെയ്യുവാൻ കഴിയുമെന്ന്.എങ്കിൽ അവിടെ നിങ്ങൾക്ക് തെറ്റ് പറ്റി.ഏത് വഴിയും പണം സമ്പാദിക്കാനുളള നെട്ടോട്ടത്തിനിടയിൽ മനസ്സാക്ഷിയെന്ന ഒരു കാര്യമുണ്ട്. കച്ചവടത്തിൽ പോലും സൂക്ഷമത വേണമെന്ന് നമ്മെ പഠിപ്പിച്ചതാണ് പടച്ചതമ്പുരാൻ,അല്ലാഹുവിന് നിരക്കാത്തത് ചെയ്യുവാൻ പാടില്ല, ദുനിയാവിനും അപ്പുറം മറ്റൊരു ലോകമുണ്ട്,അതാണ് സ്ഥായിയായ ലോകം. ഒരു രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേൽക്കുവാൻ കഴിയുന്ന,പടച്ച തമ്പുരാന്റെ അപാര അനുഗ്രഹത്തെ കുറിച്ച് ഒന്ന് ഓർത്താൽ നല്ലത്. അല്ലാഹു നമ്മെയെല്ലാപേരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. ആമീൻ
അഷ്‌റഫ് താമരശ്ശേരി

Exit mobile version