ശതകോടികളുടെ ആസ്തി; നിലവറകളിൽ എണ്ണിയാലൊടുങ്ങാത്ത സമ്പത്തും; നിത്യച്ചെലവിന് കടം വാങ്ങി ശ്രീപദ്മനാഭക്ഷേത്രം

തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം നിത്യനിദാനച്ചെലവിനായി സർക്കാരിന് മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയിലാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വരുമാനം കുറഞ്ഞതു കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്പയായി രണ്ടുകോടിരൂപ അനുവദിച്ചു. \\

പ്രതിദിനച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10 കോടി രൂപ വായ്പ അനുവദിക്കണമെന്നുമാണ് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ആവശ്യപ്പെട്ടിരുന്നത്.

2021 മേയിൽ നൽകിയ കത്തിലാണ് ധനസഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഒടുവിൽ സർക്കാർ ഇപ്പോൾ സഹായം നൽകിയിരിക്കുകയാണ്. വായ്പ തിരിച്ചടവിന് ഒരുവർഷത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

Also Read-സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പത്രങ്ങൾ എങ്ങനെ വായിക്കണം! ഐലേൺ ഒരുക്കുന്ന സൗജന്യ ശിൽപശാലയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്. നിത്യച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം പെൻഷൻ എന്നിവയ്ക്കായി ദിവസം നാലുലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. മണ്ഡലകാലം ആയിട്ടുപോലും ഇപ്പോൾ 2.5 ലക്ഷം രൂപ മാത്രമാണ് ദിവസ വരുമാനം.

Exit mobile version