ഊരാളുങ്കലിന് ഒരു പ്രത്യേക പട്ടവും നല്‍കിയിട്ടില്ല: ശംഖുമുഖം റോഡിന്റെ നിര്‍മ്മാണം സമയത്തിന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നടപടി; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കെന്നല്ല ഒരു കമ്പനിക്കും പ്രത്യേക പരിഗണനയില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
ഊരാളുങ്കല്‍ ഏറ്റെടുത്ത ശംഖുമുഖം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകവേയാണ് മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.

ഊരാളുങ്കലിന് ഒരു പ്രത്യേക പട്ടവും ചാര്‍ത്തി നല്‍കിയിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയത്തിന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഏതു കമ്പനിയ്‌ക്കെതിരെയും നടപടിയുണ്ടാകും.

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് ശംഖുമുഖം- എയര്‍പോര്‍ട്ട് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാന്‍ പൈലിംഗ് നടത്തി ഡയഫ്രം വാള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തിക്കളാണ് പുരോഗമിക്കുന്നത്.

ഡയഫ്രം വാള്‍ നിര്‍മ്മിച്ച ശേഷമായിരിക്കും റോഡ് നിര്‍മ്മിക്കുക. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തില്‍ ഊരാളുങ്കലിന്റെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല.

യോഗത്തില്‍ ഊരളുങ്കലിലെ മന്ത്രി വിമര്‍ശിച്ചിരുന്നു. നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോഴും മന്ത്രി വിമര്‍ശനം തുടര്‍ന്നു. 12.16 കോടിരൂപയ്ക്കാണ് ഊരാളുങ്കല്‍ നിര്‍മ്മാണ കരാര്‍ എടുത്തിരിക്കുന്നത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക പട്ടവും ചാര്‍ത്തി നല്‍കിയിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയത്തിന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഏതു കമ്പനിയ്‌ക്കെതിരെയും നടപടിയുണ്ടാകും. ഊാരാളുങ്കല്‍ ഏറ്റെടുത്ത ശംഖുമുഖം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കവേയാണ് മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് ശംഖുമുഖം- എയര്‍പോര്‍ട്ട് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാന്‍ പൈലിംഗ് നടത്തി ഡയഫ്രം വാള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തിക്കളാണ് പുരോഗമിക്കുന്നത്. ഡയഫ്രം വാള്‍ നിര്‍മ്മിച്ച ശേഷമായിരിക്കും റോഡ് നിര്‍മ്മിക്കുക.

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തില്‍ ഊരാളുങ്കലിന്റെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല.

യോഗത്തില്‍ ഊരളുങ്കലിലെ മന്ത്രി വിമര്‍ശിച്ചിരുന്നു. നിര്‍മ്മാണ പുരോഗതി വിലയിരിത്താനെത്തിയപ്പോഴും മന്ത്രി വിമര്‍ശനം തുടര്‍ന്നു. 12.16 കോടിരൂപയ്ക്കാണ് ഊരാളുങ്കല്‍ നിര്‍മ്മാണ കരാര്‍ എടുത്തിരിക്കുന്നത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

Exit mobile version