എഞ്ചിനീയർമാർ റോഡ് പരിശോധന നേരിട്ട് നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയിൽ എഞ്ചിനീയർമാർക്കെതിരെ കടുത്ത നടപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എഞ്ചിനീയർമാർ ഫീൽഡിൽ പോയി റോഡിന്റെ അവസ്ഥ നേരിട്ട് പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നിയമസഭാ മണ്ഡലങ്ങളിൽ നിരീക്ഷണ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നിർബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കുക്കറിലും അരിക്കലത്തിലുമായി 17 ലക്ഷം; മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

എല്ലാ മാസവും സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് എത്തി പരിശോധന നടത്തും. റോഡ് നിർമാണത്തിന് വർക്കിംഗ് കലണ്ടർ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഓഫീസിൽ ഇരുന്ന് റിപ്പോർട്ട് എഴുതിയാൽ മതിയാവില്ല. വിവിധ റോഡ് നിർമാണ പദ്ധതികൾ നടക്കുന്ന ഇടങ്ങളിൽ നേരിട്ട് എത്തി വേണം റിപ്പോർട്ട് നൽകാൻ. ഇതിന്റെ ഫോട്ടോയും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ജൂൺ മുതൽ ഒക്ടോബർ വരെ ടെണ്ടർ നടപടികൾ നടത്തും. മഴമാറുന്നതോടെ ഒക്ടോബർ മുതൽ അഞ്ചുമാസം അറ്റകുറ്റപണികൾ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

Exit mobile version