കപ്പ കഴിക്കുന്നവര്‍ക്ക് സാമാന്യ ബുദ്ധി കുറയും, ഇതാണ് മലയാളികള്‍ക്ക് ഐഎഎസ്, ഐപിഎസ് ലഭിക്കാത്തതെന്ന് മുന്‍ ഡിജിപി; പരാമര്‍ശത്തിനെതിരെ സിറിയക് തോമസ്

പാലാ : ”കപ്പ കഴിക്കുന്നവര്‍ക്ക് സാമാന്യ ബുദ്ധി കുറയുമെന്നും അതുകൊണ്ടാണ് മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് കൂടുതല്‍ ഐ.എ.എസ്, ഐ.പി.എസുകാര്‍ ഉയര്‍ന്നുവരാത്തതെന്ന മുന്‍ ഡിജിപിയുടെ പരാമര്‍ശനത്തിനെതിരെ എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് രംഗത്ത്.

മഹാകവി പാലായുടെ ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുവെയായിരുന്നു മുന്‍ ഡിജിപിയുടെ പരാമര്‍ശനത്തിനെതിരെ വിമര്‍ശിച്ചത്. ഡി.ജി.പി ഡോ.ബി.സന്ധ്യയെ വേദിയിലിരുത്തിയാണ് സിറിയക് തോമസ് മുന്‍ ഡി.ജി.പിയ്ക്കെതിരെ പൊട്ടിത്തെറിച്ചത്. കപ്പ മീനച്ചില്‍ താലൂക്കിന്റെ ഒരു പ്രതീകമാണെന്നും നമ്മുടെ സ്വത്വങ്ങളായ ഇത്തരം പ്രതീകങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതുണ്ടെന്നും ഡോ.സന്ധ്യയും കൂട്ടിച്ചേര്‍ത്തു.

Memory loss | Bignewslive

സിറിയക് തോമസിന്റെ വാക്കുകള്‍;

മീനച്ചില്‍ താലൂക്കിലെ ജനങ്ങളുടെ പ്രധാന ഭക്ഷണം കപ്പയാണ്. താലൂക്കില്‍ നിന്ന് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയസിവില്‍ സര്‍വീസ് രംഗങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ളവര്‍ ഒരുപാടുണ്ട്. ലളിതാംബിക അന്തര്‍ജ്ജനവും, പാറേമാക്കല്‍ ഗോവര്‍ണ്ണദോറും, മഹാകവി കട്ടക്കയം ചെറിയാന്‍ മാപ്പിളയും, വിശുദ്ധ അല്‍ഫോന്‍സാമ്മയും, ദൈവദാസന്‍ കുഞ്ഞച്ചനും തുടങ്ങി കേരളത്തില്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് പാസായ വി.വി. ജോസഫും, മുന്‍ ചീഫ് സെക്രട്ടറിമാരായിരുന്ന പി.സി. സിറിയക്കും, കെ.ജെ. മാത്യുവും, ടി.കെ. ജോസും ഉള്‍പ്പെടെ എല്ലാവരും കപ്പകഴിച്ച് വളര്‍ന്നവരാണ്.

100 മീറ്റര്‍ ഓട്ടം; ട്രാക്ക് സ്യൂട്ട് ധരിച്ച് ട്രാക്കിലേയ്ക്ക് ഇറങ്ങി മന്ത്രി ചിഞ്ചുറാണി, ഇത് ഒരു ഓര്‍മ്മ പുതുക്കല്‍ കൂടി

ഒരിക്കല്‍ മുന്‍രാഷ്ട്രപതി കെ.ആര്‍. നാരായണനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിക്കാന്‍ ഇടയായി. അന്ന് അദ്ദേഹം പറഞ്ഞത് പാലായില്‍ ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ എന്റെ അമ്മ കൊടുത്ത ചെണ്ടക്കപ്പയുടെയും മുളക് പൊട്ടിച്ചതിന്റെയും സ്വാദ് ഇപ്പോഴും നാവില്‍ ഉണ്ടെന്നാണ്. ഇങ്ങനെ കപ്പയിലൂടെ വളര്‍ന്ന പ്രതിഭകളായ പാലാക്കാരുടെ പേരുകള്‍ അനേകമുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് മുന്‍ ഡി.ജി.പിയുടെ പ്രതികരണം.

Exit mobile version