മണ്ണ് വിതറിയുള്ള മത്സ്യവില്‍പ്പനയ്ക്ക് പൂട്ടുവീഴുന്നു; നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍

തിരുവനന്തപുരം: മണ്ണ് വിതറിയ മത്സ്യവില്‍പ്പനയ്ക്ക് പൂട്ടുവീഴുന്നു. ഇത്തരത്തിലുള്ള വില്‍പ്പന നടത്തിയാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലെ വില്‍പ്പന ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ട്. ഇത് മത്സ്യം കേടാകാനിടയാകുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാന്‍ ശുദ്ധമായ ഐസ് 1:1 അനുപാതത്തില്‍ ഉപയോഗിക്കേണ്ടതാണ്. യാതൊരു കാരണവശാലും മറ്റ് രാസപദാര്‍ത്ഥങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ പാടില്ല.

മത്സ്യവല്പന നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം. സുരക്ഷിതവും ഗുണമേന്‍മയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ പരാതികള്‍ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിക്കുന്നു.

Exit mobile version