പെണ്‍കുട്ടി അഭയം തേടി ഓടിയെത്തിയത് അര്‍ധനഗ്നയായി; ദേഹത്താകെ മണ്ണുപറ്റി, വായില്‍ ഷാള്‍ തിരുകി, കൈകള്‍ കെട്ടിയനിലയില്‍; പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്

മലപ്പുറം: കൊണ്ടോട്ടിക്കു സമീപം കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചെന്ന് പോലീസ്. പോലീസ് നായ ഓടി ബസ് സ്‌റ്റോപ്പ് വരെ വന്നുനിന്നതായും പ്രതി പരിസരവാസി തന്നെയാണെന്നും പോലീസ് സൂചന നല്‍കി.
woman| India News

അതേസമയം, പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി അഭയം തേടി ഓടിയെത്തിയത് അര്‍ധനഗ്നയായാണെന്ന് ദൃക്‌സാക്ഷി. ദേഹത്താകെ മണ്ണു പറ്റിയിരുന്നു, കൈകള്‍ കെട്ടിയിരുന്നു. ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. പീഡനശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. യുവാവിന്റെ പിടിയില്‍നിന്നു കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു.

വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന സൂചന. പ്രതിയെ പെണ്‍കുട്ടി മുന്‍പു കണ്ടിട്ടുണ്ടെന്നു ദൃക്‌സാക്ഷിയും വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.

ഇരുപത്തൊന്നുകാരിയായ പെണ്‍കുട്ടി പഠന ആവശ്യത്തിനായി പോകുമ്പോള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഭവമറിഞ്ഞു നാട്ടുകാരും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. കൊണ്ടോട്ടി സിഐ കെഅഷ്‌റഫിന്റെ നേതൃത്വത്തില്‍ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Exit mobile version