കിണറ്റില്‍ വീണ യുവതിയ്ക്ക് രക്ഷകരായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍; ഹിഷാമിനും ഇര്‍ഫാനും അഭിനന്ദന പ്രവാഹം

ചങ്ങരംകുളം: അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവതിയ്ക്ക് രക്ഷകരായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോക്കൂര്‍ മാങ്കുളത്താണ് കഴിഞ്ഞ ദിവസം യുവതി അബന്ധത്തില്‍ കിണറ്റില്‍ വീണത്. ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ആറാം ക്ലാസുകാരന്‍ മുഹമ്മദ് ഇര്‍ഫാനും ഏഴാം ക്ലാസുകാരന്‍ മുഹമ്മദ് ഹിഷാമിനും അഭിനന്ദന പ്രവാഹമാണ്.

നിലവിളിക്കുന്ന ശബ്ദം കേട്ട് അടുത്ത പറമ്പില്‍ കളിക്കുകയായിരുന്ന ഹിഷാമും ഇര്‍ഫാനും കിണറിന് സമീപത്ത് ഓടിയെത്തിയപ്പോഴാണ് നീന്തലറിയാത്ത യുവതി കിണറ്റില്‍ മുങ്ങിത്താഴുന്നത് കാണുന്നത്. മറ്റാരെയും കാത്ത് നില്‍ക്കാതെ തന്നെ രണ്ട് പേരും ഓടിച്ചെന്ന് പശുവിനെ കെട്ടാറുള്ള കയര്‍ എടുത്ത് കൊണ്ട് വന്ന് കിണറ്റിലേക്ക് എറിഞ്ഞ് കൊടുത്ത് യുവതിയുടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. പിന്നീട് മറ്റൊരു യുവതിയുടെ കൂടി സഹായത്തോടെ ഇരുവരും ചേര്‍ന്ന് കരയ്ക്ക് കയറ്റുകയായിരുന്നു.

ആലംകോട് പഞ്ചായത്തില്‍ മാങ്കുളത്ത് താമസിക്കുന്ന കൈതവളപ്പില്‍ കമറുദ്ധീന്‍ ഷാനി ദമ്പതികളുടെ മകനാണ് ആറാം ക്ലാസുകാരന്‍ മുഹമ്മദ് ഇര്‍ഫാന്‍. ഉങ്ങുതറക്കല്‍ ഹമീദ്,ആമിനക്കുട്ടി ദമ്പതികളുടെ മകനാണ് ഏഴാം ക്ലാസുകാരന്‍ മുഹമ്മദ് ഹിഷാം.

Exit mobile version