കൊച്ചിയില്‍ വഴിയരികില്‍ ഫോണ്‍ ചെയ്തു നിന്ന യുവാവിന് വെട്ടേറ്റു; ‘നീയിനിയും പോയില്ലേടാ’ എന്ന് ആക്രോശം, പിന്നാലെ വെട്ടിയെന്ന് ദൃക്‌സാക്ഷികള്‍

പനങ്ങാട്: വഴിയരികില്‍ ഫോണ്‍ ചെയ്തു നിന യുവാവിന് വെട്ടേറ്റു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കൂനമ്മാവ് സ്വദേശി നിഖില്‍ രവി(32)യെ വെട്ടി വീഴ്ത്തിയത്. സരമായി പരിക്കേറ്റ നിഖിലിനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കാമോത്ത് വായനശാലയ്ക്കു സമീപം വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു ആക്രമണം നടന്നത്.

പാതയോരത്തു ബൈക്കു നിര്‍ത്തി പോസ്റ്റില്‍ ചാരിനിന്നു ഫോണ്‍ ചെയ്യുകയായിരുന്ന നിഖിലിനെ കണ്ട്, ബൈക്കിലെത്തിയവര്‍ തിരിച്ചെത്തിയാണു മൂര്‍ച്ചയുള്ള ആയുധം കൊണ്ടു വെട്ടിയത്. ‘നീയിനിയും പോയില്ലേടാ…’ എന്നു ചോദിച്ചായിരുന്നു വെട്ടിയതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

വെട്ടിയവര്‍ പനങ്ങാട് ഭാഗത്തേക്കാണു പോയത്. ഇവിടേയ്ക്കുള്ള വഴികളിലെല്ലാം പൊലീസ് കര്‍ശന പരിശോധന നടത്തിയെങ്കിലും വെട്ടിയവരെ ഇനിയും പിടികൂടാനായില്ല. സംഭവത്തെ തുടര്‍ന്നു കാമോത്ത് പരിസരം വഴിയുള്ള ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു. പനങ്ങാട് പൊലീസും ഫൊറന്‍സിക് വിദഗ്ദരും തെളിവെടുത്തു. വ്യക്തി വൈരാഗ്യമാണു കാരണമെന്നാണ് പോലീസ് നിഗമനം.

Exit mobile version