രാത്രിയില്‍ മൊബൈല്‍ ചോദിച്ചു, നല്‍കിയില്ല; കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു, പോലീസില്‍ വിളിച്ച് അറിയിച്ച് മകള്‍

കൊല്ലം: സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചിതറയിലാണ് സംഭവം. സാരമായി പരുക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിതറ ഉണ്ണിമുക്കില്‍ താമസിക്കുന്ന സലീമിന് ഭാര്യയെ സംശയമായിരുന്നു.

ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു. രാത്രിയില്‍ മൊബൈല്‍ ഉപയോഗിക്കുകയായിരുന്ന ബീനയോട് സലീം ഫോണ്‍ ആവശ്യപ്പെട്ടു. മൊബൈല്‍ നല്‍കാത്തതില്‍ പ്രകോപിതനായി വെട്ടുകത്തി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു.

ബീനയുടെ തലയ്ക്കും കാലിനും കൈയ്ക്കും ഭര്‍ത്താവ് സാരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരം മകള്‍ ചിതറ പോലീസിനെ അറിയിച്ചു. പോലീസെത്തി വീട്ടമ്മയെ കടയ്ക്കല്‍ ആശുപത്രിയിലേക്കു കൊണ്ടു പോയി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഒളിവില്‍ പോയ സലീമിനെ പോലീസില്‍ അറസ്റ്റ് ചെയ്തു.

Exit mobile version