ബിജെപിയുടെ കേരളത്തിലെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു, കെ സുരേന്ദ്രന്‍ രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെ, പ്രവര്‍ത്തകരെല്ലാം അതൃപ്തര്‍; തോല്‍വിക്ക് പിന്നാലെ തുറന്നടിച്ച് സികെ പദ്മനാഭന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തിരിച്ചടിയാണ് നല്‍കിയത്. ആകെയുണ്ടായിരുന്ന ഒരു അക്കൗണ്ടും ജനങ്ങള്‍ പൂട്ടിച്ചതോടെ ബിജെപിയുടെ കേരളത്തിലെ പ്രതീക്ഷകളെല്ലാം മങ്ങിത്തുടങ്ങിയിരിക്കുകയാണ്.

തെരഞ്ഞടുപ്പിലെ പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധര്‍മ്മടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കെ പത്മനാഭന്‍. കേരളത്തിലെ ബിജെപിയുടെ മുന്നേറ്റമെന്ന പ്രതീക്ഷ അസ്മതിക്കുകയാണെന്നും ഉടനടി പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും സികെ പദ്മനാഭന്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണം. കെ സുരേന്ദ്രന്‍ രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയെന്നും സികെ പദ്മനാഭന്‍ പറഞ്ഞു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ അവഗണന നേരിടുന്നെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പല തരത്തില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടുന്ന മാന്യതയും പരിഗണനയും ലഭിക്കുന്ന എന്ന പരാതി കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ആ പരാതിക്ക് പരിഹാരം വേണം. കേരളത്തിലെ പൊതുസമൂഹത്തിന്റെ പൊതുബോധമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ കണക്കിലെടുക്കാന്‍ കഴിയണം. അതിനു കഴിഞ്ഞില്ലെങ്കില്‍ പരാജയമായിരിക്കും ഫലം,’ സികെ പദ്മനാഭന്‍ പറഞ്ഞു.

ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ‘ കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്നമാണ്. പിണറായി വിജയന്‍ ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്.

അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ല. കൊവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തു. പിണറായി വിജയന്‍ തീര്‍ച്ചയായും തുടരട്ടെ. അതൊരു ദോഷമല്ല,’ സികെ പദ്മനാഭന്‍ പറഞ്ഞു.

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ അവഗണന നേരിടുന്നെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പല തരത്തില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടിക്ക്ു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടുന്ന മാന്യതയും പരിഗണനയും ലഭിക്കുന്ന എന്ന പരാതി കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ആ പരാതിക്ക് പരിഹാരം വേണം. കേരളത്തിലെ പൊതുസമൂഹത്തിന്റെ പൊതുബോധമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ കണക്കിലെടുക്കാന്‍ കഴിയണം. അതിനു കഴിഞ്ഞില്ലെങ്കില്‍ പരാജയമായിരിക്കും ഫലം,’ സികെ പദ്മനാഭന്‍ പറഞ്ഞു.

Exit mobile version