പിജെ ജോസഫിന് കൊവിഡ് ബാധ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസഫ് ഗ്രൂപ്പമായി യുഡിഎഫ് ഇന്ന് നടത്താനിരുന്ന സീറ്റ് വിഭജന ചര്‍ച്ച മാറ്റിവെയ്ക്കുകയും ചെയ്തു. ജോസഫിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്തെത്തിയ മോന്‍സ് ജോസഫും ജോയ് എബ്രഹാമും സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച മാറ്റി വെയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ജോസഫ് തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തേക്കു പോയത്.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനയോഗത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒപ്പം പങ്കെടുത്തിരുന്നു. നിലവില്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ ക്വാറന്റൈനില്‍ പോകേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version