ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍, തെരഞ്ഞൈടുപ്പ് ചട്ടലംഘനമെന്ന് സിപിഐ; കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി

vv rajesh | bignewslive

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ വിവി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് സിപിഐ. ഇത് തെരഞ്ഞൈടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമാക്കി സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടര്‍ പട്ടികകളുടെ പകര്‍പ്പ് സിപിഐ പുറത്തുവിട്ടു.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷനിലും രാജേഷിന്റെ പേരുണ്ടെന്നാണ് സിപിഐയുടെ പരാതി. രാജേഷിന്റെ പേര് ഉള്‍പ്പെട്ട നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പറേഷനിലേയും വോട്ടര്‍ പട്ടികകളുടെ പകര്‍പ്പ് സിപിഐ പുറത്തുവിട്ടു. വിവരം മറച്ചുവെച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

ജില്ലാ കലക്ടര്‍ക്കും സിപിഐ പരാതി നല്‍കി.നെടുമങ്ങാട്ടെ കുടുംബ വീടുള്‍പ്പെടുന്ന 16ാം വാര്‍ഡിലെയും കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളത്. അതേസമയം വഞ്ചിയൂരിലേക്ക് താമസം മാറുമ്പോള്‍ തന്നെ നെടുമങ്ങാട്ടെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷ് വിശദീകരിക്കുന്നത്. കോര്‍പറേഷനിലെ പൂജപ്പുര വാര്‍ഡിലാണ് വിവി രാജേഷ് മത്സരിക്കുന്നത്.

Exit mobile version