ബാങ്ക് തട്ടിപ്പിന് പുതിയ രീതി: ഉപഭോക്താക്കള്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങളുമായി പോലീസ്

സംസ്ഥാനത്ത് ഇത്തരത്തില്‍ 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സാഹചര്യത്തില്‍ കേരളാ പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുകയാണ്

തിരുവനന്തപുരം: യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് ആപ്ലിക്കേഷന്‍ മുഖാന്തിരം പണമിടപാടുകള്‍ നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയതരം തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പണം കൈക്കലാക്കാനായി തട്ടിപ്പുകാര്‍ മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്നവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഇതിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്.

ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാല്‍ അയാളുടെ മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങളും ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയ്യും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ നിക്ഷേപവും തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതാണ് രീതിയെന്ന് കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

തങ്ങള്‍ തട്ടിപ്പ് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഏറ്റവും വേഗത്തില്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും എം-പിന്‍ നമ്പര്‍ മാറ്റുകയും വേണമെന്ന് പോലീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ബാങ്ക് തട്ടിപ്പിന് പുതിയ രീതി: ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക

UPI ( യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ്) ആപ്ലിക്കേഷന്‍ മുഖാന്തിരം പണമിടപാടുകള്‍ നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയതരം തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടുന്നതിനായി തട്ടിപ്പുകാര്‍ മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്നവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.

ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാല്‍ അയാളുടെ മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങളും ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയ്യും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ നിക്ഷേപവും തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതാണ് രീതി.

സംസ്ഥാനത്ത് ഇത്തരത്തില്‍ 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സാഹചര്യത്തില്‍ കേരളാ പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുകയാണ്. ഇത്തരം തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. MPIN, OTP, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, SMS എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

തങ്ങള്‍ തട്ടിപ്പ് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഏറ്റവും വേഗത്തില്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും എം -പിന്‍ നമ്പര്‍ മാറ്റുകയും വേണം.’

Exit mobile version