വ്യാപാരികള്‍ക്ക് കൊവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റ് മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. നേരത്തെ മാര്‍ക്കറ്റ് മൂന്ന് ദിവസം അടച്ചിടുമെന്നാണ് അറിയിച്ചിരുന്നത്. ഏഴ് ദിവസം കഴിഞ്ഞ് കൊവിഡ് പരിശോധനക്ക് ശേഷം മാത്രമേ വ്യാപാരികളെ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കൂ എന്നാണ് കലക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു.

അതേസമയം പാളയം മാര്‍ക്കറ്റിലേക്കുള്ള പച്ചക്കറി വാഹനങ്ങള്‍ തടമ്പാട്ട്താഴത്തെ മാര്‍ക്കറ്റിലെത്തണമെന്നാണ് അധികൃതര്‍ അറിയിച്ചത്. ജില്ലയിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ കൊവിഡ് വ്യാപനം ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദിനംപ്രതി ആയിരങ്ങള്‍ എത്തുന്ന മാര്‍ക്കറ്റാണ് പാളയം. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്നതാണ് ആശങ്ക. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാകും മറ്റ് നടപടികള്‍.

കഴിഞ്ഞ ദിവസം പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ക്ക് പോസിറ്റീവായത്. മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാര്‍, ഉന്തുവണ്ടി കച്ചവടക്കാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്.

Exit mobile version