പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ചുപേര്‍ അറസ്റ്റില്‍; അച്ഛനും കസ്റ്റഡിയില്‍

ണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പോലീസ് അഞ്ചുപേരെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സ്വദേശികളായ കെവി സന്ദീപ്, ശംസുദ്ദീന്‍, അയ്യൂബ്, ഷബീര്‍, പവിത്രന്‍ എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ലോഡ്ജ് ജീവനക്കാരന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്കും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

കണ്ണൂരിലെ ഒരു സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പലര്‍ക്കും കാഴ്ചവെച്ചെന്നാണ് പരാതി.

നവംബര്‍ 13ന് പറശ്ശിനിക്കടവിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാനെത്തിയപ്പോഴാണ് പെണ്‍കുട്ടി സ്ത്രീയെ നേരിട്ട് പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രതികളിലൊരാള്‍ സഞ്ചരിച്ച കാറിലേക്ക് പെണ്‍കുട്ടിയെ കയറ്റുകയും വിദ്യാര്‍ത്ഥിയുടെ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിപ്പിച്ച് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിക്കുകയുമായിരുന്നു. ലോഡ്ജില്‍വെച്ച് ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സഹോദരനും അമ്മയും ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ വനിതാ സെല്‍ സിഐയ്ക്ക് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ പ്രതികളുടെ അടുക്കലെത്തിച്ച സ്ത്രീയെ പോലീസ് തിരയുന്നുണ്ട്. കേസില്‍ പെണ്‍കുട്ടി ചൊവ്വാഴ്ച തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായി മൊഴി രേഖപ്പെടുത്തിയിരുന്നു.

Exit mobile version