അച്ഛൻ കൊല്ലാൻ ശ്രമിച്ച പെൺകുഞ്ഞിന്റെ നിലയിൽ പുരോഗതി; പാലു കുടിച്ചു, കൈകാലുകൾ അനക്കി; ആശ്വാസം

കൊച്ചി: അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി. ഇനിയുള്ള 8 മണിക്കൂർ നിർണ്ണായകമാണ്. തലയിൽ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ മുലപ്പാൽ കുടിക്കുകയും കൈ കാലുകൾ കുഞ്ഞ് അനക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷവും കോലഞ്ചേരിയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോൾ ഉള്ളത്.

തലയിൽ കട്ട പിടിച്ച രക്തം കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇന്നലെ കുഞ്ഞ് തനിയെ അമ്മയുടെ മുലപ്പാൽ കുടിച്ച് തുടങ്ങി. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാൽ കുടിക്കുന്നത്. അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്.

Exit mobile version