‘നാട് ഒരു അപകടത്തില്‍ പെടുമ്പോള്‍ ഞങ്ങളെ വിശ്വസിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നതിന് നന്ദി’ കൊവിഡ് റാണിയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് വായടപ്പിച്ച് മറുപടി നല്‍കി ടിവി രാജേഷ് എംഎല്‍എ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ കൊവിഡ് റാണിയെന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വായടപ്പിച്ച് മറുപടി നല്‍കി ടിവി രാജേഷ് എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഭരണത്തിനെതിരെ ഒന്നും പറയാനില്ല, ഇടതുപക്ഷത്തിനെതിരെ രാഷ്ട്രീയപരമായി യുദ്ധം ചെയ്യാനും കയ്യില്‍ വിഷയങ്ങളില്ല.

ദിവസവും മാധ്യമങ്ങളില്‍ വരാതെ എങ്ങനെ പിടിച്ചുനില്‍ക്കും എന്നാലാചോചിച്ചപ്പോഴാണ് നമ്മുടെ മുല്ലപ്പള്ളി രാമചന്ദ്രന് വെളിപാടുണ്ടായത്. തെങ്ങിന്‍ചുവട്ടിലിരുന്ന് ആലോചിച്ചപ്പോള്‍ തേങ്ങ വീണത് കൊണ്ടാണോയെന്നറിയില്ല, ആളിപ്പോള്‍ ഓരോ ദിവസവും വിവാദങ്ങളുണ്ടാക്കാന്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട ടീച്ചര്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അപമാനിച്ചാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. നാളെ വരെ മാധ്യമങ്ങളില്‍ പിടിച്ചുനില്‍ക്കാനും ജീവിച്ചിരിപ്പുണ്ടെന്ന് ജനങ്ങളെ അറിയിക്കാനും ഇത് മതി. നാളെ പുതിയ എന്ത് പറഞ്ഞ് വിവാദമുണ്ടാക്കാം എന്ന ആലോചനയിലായിരിക്കും ഇദ്ദേഹം. നിപ്പ രാജകുമാരിക്ക് ശേഷം ആരോഗ്യ മന്ത്രി കോവിഡ് റാണിയാകുന്നു എന്നാണ് ഇന്ന് മുല്ലപ്പള്ളി പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ആരോഗ്യമന്ത്രിക്കെതിരെയും ഇത്തരം വാക്കുകള്‍ പ്രയോഗിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കാനല്ലാതെ എന്തിന് കൊള്ളാം മുല്ലപ്പള്ളിയെയും കോണ്‍ഗ്രസിനെയും. നാട് ഒരു അപകടത്തില്‍ പെടുമ്പോള്‍ ഞങ്ങളെ വിശ്വസിക്കരുതെന്ന് എല്ലാ ദിവസവും ഓര്‍മ്മപ്പെടുത്തുന്നതിന് നന്ദി. നിങ്ങളുടെ കപട രാഷ്ട്രീയ ചതിക്കുഴികളില്‍ ജനം വീഴാതിരിക്കട്ടെയെന്നും എംഎല്‍എ കുറിച്ചു.

കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി റാണിയാണോ, രാജകുമാരിയാണോ എന്നൊക്കെ ജനങ്ങള്‍ക്കറിയാം. നല്ലതോ ചീത്തയോ എന്ന് നോക്കാതെ എന്തെങ്കിലും പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തി ജനങ്ങളോട്, ദേ ഞങ്ങളിവിടെ ഉണ്ടേ എന്ന് ഓര്‍മ്മപ്പെടുക്കാനുള്ള മുല്ലപ്പള്ളിയുടെയും കോണ്‍ഗ്രസിന്റെയും വെപ്രാളം കേരളത്തിന് മനസിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഭരണത്തിനെതിരെ ഒന്നും പറയാനില്ല, ഇടതുപക്ഷത്തിനെതിരെ രാഷ്ട്രീയപരമായി യുദ്ധം ചെയ്യാനും കയ്യില്‍ വിഷയങ്ങളില്ല. ദിവസവും മാധ്യമങ്ങളില്‍ വരാതെ എങ്ങനെ പിടിച്ചുനില്‍ക്കും എന്നാലാചോചിച്ചപ്പോഴാണ് നമ്മുടെ മുല്ലപ്പള്ളി രാമചന്ദ്രന് വെളിപാടുണ്ടായത്. തെങ്ങിന്‍ചുവട്ടിലിരുന്ന് ആലോചിച്ചപ്പോള്‍ തേങ്ങ വീണത് കൊണ്ടാണോയെന്നറിയില്ല, ആളിപ്പോള്‍ ഓരോ ദിവസവും വിവാദങ്ങളുണ്ടാക്കാന്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് കേരളത്തിന്‍റെ പ്രിയപ്പെട്ട ടീച്ചര്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അപമാനിച്ചാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. നാളെ വരെ മാധ്യമങ്ങളില്‍ പിടിച്ചുനില്‍ക്കാനും ജീവിച്ചിരിപ്പുണ്ടെന്ന് ജനങ്ങളെ അറിയിക്കാനും ഇത് മതി. നാളെ പുതിയ എന്ത് പറഞ്ഞ് വിവാദമുണ്ടാക്കാം എന്ന ആലോചനയിലായിരിക്കും ഇദ്ദേഹം.

നിപ്പ രാജകുമാരിക്ക് ശേഷം ആരോഗ്യ മന്ത്രി കോവിഡ് റാണിയാകുന്നു എന്നാണ് ഇന്ന് മുല്ലപ്പള്ളി പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ആരോഗ്യമന്ത്രിക്കെതിരെയും ഇത്തരം വാക്കുകള്‍ പ്രയോഗിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കാനല്ലാതെ എന്തിന് കൊള്ളാം മുല്ലപ്പള്ളിയെയും കോണ്‍ഗ്രസിനെയും. നാട് ഒരു അപകടത്തില്‍ പെടുമ്പോള്‍ ഞങ്ങളെ വിശ്വസിക്കരുതെന്ന് എല്ലാ ദിവസവും ഓര്‍മ്മപ്പെടുത്തുന്നതിന് നന്ദി. നിങ്ങളുടെ കപട രാഷ്ട്രീയ ചതിക്കുഴികളില്‍ ജനം വീഴാതിരിക്കട്ടെ.

കേരളത്തിന്‍റെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി റാണിയാണോ, രാജകുമാരിയാണോ എന്നൊക്കെ ജനങ്ങള്‍ക്കറിയാം. നല്ലതോ ചീത്തയോ എന്ന് നോക്കാതെ എന്തെങ്കിലും പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തി ജനങ്ങളോട്, ദേ ഞങ്ങളിവിടെ ഉണ്ടേ എന്ന് ഓര്‍മ്മപ്പെടുക്കാനുള്ള മുല്ലപ്പള്ളിയുടെയും കോണ്‍ഗ്രസിന്‍റെയും വെപ്രാളം കേരളത്തിന് മനസിലാകുന്നുണ്ട്

Exit mobile version