വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ കൊല്ലം: കോവിഡ് ബാധിച്ച് മരിച്ച സേവ്യര്‍ ഹാര്‍ബറിലെ ലേലക്കാരന്‍, ഭാര്യ മത്സ്യക്കച്ചവടക്കാരി; ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു

കൊല്ലം: ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു. കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടച്ചത്. ഇന്ന് മരിച്ച കൊവിഡ് ബാധിതന്‍ സേവ്യര്‍ ഹാര്‍ബറിലെ ലേലക്കാരനായിരുന്നു. സേവ്യറിന്റെ ഭാര്യ ഹാര്‍ബറിലെ മത്സ്യക്കച്ചവടക്കാരിയാണ്.

കൊല്ലം നഗരസഭ പരിധിയിലെ മരുത്തടി, ശക്തികുളങ്ങര, മീനത്ത് ചേരി, കാവനാട്,വള്ളിക്കീഴ്, ആലാട്ട്കാവ് എന്നിവിടങ്ങളും കണ്ടയിന്‍മെന്റ് സോണാക്കി മാറ്റി.

കൊല്ലത്ത് വീട്ടില്‍ കിടപ്പിലായിരുന്ന സേവ്യര്‍ എന്ന 65 വയസ്സുകാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിരുന്നില്ല. സേവ്യര്‍ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കൊവിഡ് പരിശോധന നടത്തിയതും.

വൈറസിന്റെ ഉറവിടം അറിയാതെ ഒരാള്‍ മരിച്ചതോടെ കൊല്ലം നഗരം കടുത്ത ആശങ്കയിലാണ്. സേവിയര്‍ ജില്ലക്ക് പുറത്തേക്ക് യാത്ര നടത്തുകയോ വിദേശത്ത് വന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. ഇയാള്‍ക്ക് എവിടെ നിന്ന് രോഗം പിടിപ്പെട്ടു എന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിനും ആശങ്കയുണ്ട്. അതുകൊണ്ടാണ് ഇയാളുമായി അടുത്ത് സമ്പര്‍ക്കം പ്രദേശങ്ങള്‍ അടക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

സേവിയറിന്റെ ഭാര്യ ഉള്‍പ്പടെ ഉള്ളവരുടെ സ്രവപരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സേവിയറിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version