ഗതാഗത മന്ത്രിയുടെ ഇടപെടല്‍; ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സമതരത്തില്‍ നിന്ന് സ്വകാര്യ തബസുടമകള്‍ പിന്മാറി. ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറിയത്. ബസ് ഉടമകളുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരത്തില്‍ നിന്നും ബസുടമ സംയുക്ത സമര സമിതി പിന്മാറണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ ബസുടമകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സമര സമതി ഉന്നയിച്ച പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറയുന്നു.

വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയം കൂടി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസുടമകള്‍ പിന്‍മാറണമെന്നും കൊറോണ വൈറസിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സര്‍ക്കാരിന്റെ നടപടികളുമായി ഇപ്പോള്‍ ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിനു പിന്നാലെയാണ് ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.

Exit mobile version