കരുണ സംഗീത പരിപാടി വിവാദം: ബിജിപാലിനെ പോലീസ് ചോദ്യം ചെയ്തു; പരിപാടി നഷ്ടമായിരുന്നെന്ന് സംഘാടകർ

കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട് സംഘാടകരെ പോലീസ് ചോദ്യം ചെയ്തു. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രസിഡന്റ് ബിജിപാൽ ഉൾപ്പടെയുള്ളവരേയാണ് ചോദ്യം ചെയ്തത്. ആഷിക് അബുവിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച കൊച്ചിയിലെ ആഷിക് അബുവിന്റെ കഫേ പപ്പായ സ്ഥാപനത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. പരിപാടി നഷ്ടമായിരുന്നുവെന്നാണ് സംഘാടകർ പോലീസിന് മൊഴി നൽകിയത്. 23 ലക്ഷം രൂപയോളം പരിപാടിക്കായി ചെലവായെന്നും ടിക്കറ്റ് വരുമാനത്തിലൂടെ ആകെ 6.22 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നുമാണ് സംഘാടകർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരിൽനിന്നും വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം ജില്ലാ പോലീസ് മേധാവിക്ക് പോലീസ് റിപ്പോർട്ട് സമർപ്പിക്കും.

സംഗീത നിശയുടെ പേരിൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യരാണ് പോലീസിൽ പരാതി നൽകിയത്.

Exit mobile version