പരീക്ഷാപ്പേടി മാറ്റാന്‍ ക്ഷേത്രത്തിലെത്തിയ പത്താംക്ലാസുകാരിയെ വിശ്രമ കേന്ദ്രത്തില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; പൂജാരി അറസ്റ്റില്‍

നട അടയ്ക്കുന്നതുവരെ പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി.

ഈഞ്ചക്കല്‍: പരീക്ഷാ പേടി പരിഹാരത്തിനായി ക്ഷേത്രത്തിലെത്തിയ 10 ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. വിദ്യാര്‍ത്ഥിനിയെ വിശ്രമ കേന്ദ്രത്തിലെത്തിച്ചാണ് പൂജാരി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ ബാലരാമപുരം പെരിങ്ങമല സ്വദേശി മണിയപ്പന്‍ (മണി സ്വാമി 55) ആണു പിടിയിലായത്.

പരീക്ഷാ പേടി മാറ്റണമെന്ന ആവശ്യവുമായി ഒരാഴ്ച മുന്‍പാണ് അമ്മയ്‌ക്കൊപ്പം വിദ്യാര്‍ത്ഥിനി ക്ഷേത്രത്തിലെത്തിയത്. തിരക്കായതിനാല്‍ നാലു ദിവസം കഴിഞ്ഞു വരാന്‍ പൂജാരി ആവശ്യപ്പെട്ടു. ഇതനുസരിച്ചു കഴിഞ്ഞ ദിവസം പെണ്‍കുട്ടി തനിച്ചു ക്ഷേത്രത്തിലെത്തി. നട അടയ്ക്കുന്നതുവരെ പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി.

ശേഷം ശ്രീകോവിലിനു പിന്നിലുള്ള ഇരുനില കെട്ടിടത്തില്‍ കൊണ്ടുപോയി ഉപവ്രിക്കുകയായിരുന്നു. അവിടെ നിന്നു ഇറങ്ങി ഓടിയ പെണ്‍കുട്ടി വീട്ടുകാരെ കാര്യം അറിയിച്ചു. വീട്ടുകാര്‍ അന്നു തന്നെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പോക്‌സോ നിയമം ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പൂജാരിയെ റിമാന്‍ഡു ചെയ്തു.

Exit mobile version