രാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് സംഘം ചേര്‍ന്ന് മദ്യപിക്കലും മാംസാഹാരം ഭക്ഷിക്കലും; ചോദ്യം ചെയ്ത പൂജാരിയെ യുവാക്കള്‍ കുത്തികൊന്നു

കുത്തേറ്റ് അവശനിലയിലായ പൂജാരിയെ കുറ്റിക്കാട്ടില്‍ തള്ളിയ ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു.

റാഞ്ചി: ക്ഷേത്രത്തിനുള്ളില്‍ വെച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൂജാരിയെ സംഘം ചേര്‍ന്ന് യുവാക്കള്‍ കുത്തികൊന്നു. ജാര്‍ഖണ്ഡിലെ ഭംഗരാജാ ബാബാ ക്ഷേത്രത്തിലെ പൂജാരി സുന്ദര്‍ ഭൂയിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ജിത്തു ഭുയിയാന്‍ എന്ന യുവാവിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് 55കാരനായ സുന്ദര്‍ ഭുയിയയുടെ മരണമൊഴി.

രാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് മദ്യപിക്കുകയും മാംസാഹാരം കഴിക്കുകയും പതിവാക്കിയ ചെയ്ത യുവാക്കളെ താന്‍ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു. കുത്തേറ്റ് അവശനിലയിലായ പൂജാരിയെ കുറ്റിക്കാട്ടില്‍ തള്ളിയ ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു.

അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് പോലീസിനെ വിവരമറിയിക്കുകയും പൂജാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ അദ്ദേഹം മരണപ്പെട്ടു. പൂജാരിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Exit mobile version