ആശങ്ക വേണ്ട, സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല; സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആശങ്ക നിലനിന്ന സാഹചര്യത്തില്‍ എന്‍പിആറിലേയ്ക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമെന്ന ആശങ്ക ഡനങ്ങള്‍ക്കിടയില്‍ പടര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ആശങ്ക നിലനിന്ന സാഹചര്യത്തില്‍ എന്‍പിആറിലേയ്ക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പക്ഷേ സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സെന്‍സസിനെതിരെ അനാവശ്യ ഭീതി പരത്തുകയാണ്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെന്‍സസിന് മുന്‍പ് ബോധവല്‍ക്കരണ പരിപാടി നടത്തും. സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടിയൊന്നും എടുത്തിട്ടില്ല. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് തടങ്കല്‍ പാളയം സ്ഥാപിക്കണമെന്ന നിര്‍ദേശം സാമൂഹ്യനീതി വകുപ്പിന് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടു പോവുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

Exit mobile version