കേരളത്തെ പ്രളയം ഭീതിയിലാഴ്ത്തിയിട്ട് 100 ദിവസം; നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായി, പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പരാജയം; രമേശ് ചെന്നിത്തല

അടിയന്തര സഹായമായി നല്‍കുമെന്ന് പറഞ്ഞ 10,000 രൂപ നല്‍കുന്നതില്‍ പോലും ക്രമക്കേടുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ പ്രളയമുണ്ടായി നൂറുദിനം പിന്നിട്ടിട്ടും പ്രളയാനന്തരം നടത്തേണ്ട പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ പരാജയമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

അടിയന്തര സഹായമായി നല്‍കുമെന്ന് പറഞ്ഞ 10,000 രൂപ നല്‍കുന്നതില്‍ പോലും ക്രമക്കേടുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായെന്നും, പത്ത് ലക്ഷം രൂപയുടെ പലിശരഹിത വായ്പ ആര്‍ക്കും ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version